ഇന്ത്യ ഇനി ചുട്ടുപൊള്ളും; രാജ്യത്ത് തീവ്രമായ ഉഷ്ണതരംഗമുണ്ടാകുമെന്ന് പഠനം

Published : May 18, 2019, 01:14 PM ISTUpdated : May 18, 2019, 01:27 PM IST
ഇന്ത്യ ഇനി ചുട്ടുപൊള്ളും; രാജ്യത്ത് തീവ്രമായ ഉഷ്ണതരംഗമുണ്ടാകുമെന്ന് പഠനം

Synopsis

ഉഷ്ണതരംഗത്തിന്‍റെ ആവൃത്തി, തീവ്രത, ദൈര്‍ഘ്യം എന്നിവ അളക്കുന്നതിനായി ഒമ്പത് കാലാവസ്ഥാ മാതൃകകളാണ് ഉപയോഗിച്ചത്. ഇന്ത്യയില്‍ ക്രമാതീതമായി ചൂട് കൂടുമെന്നും ഇതിന്‍റെ ഫലമായി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. 

പൂനെ: 2020-ഓടെ രാജ്യത്ത് തീവ്രമായ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രോളജി(ഐഐറ്റിഎം) നടത്തിയ പഠനത്തിലാണ് ചൂട് ഇനിയും വര്‍ധിക്കുമെന്ന് കണ്ടെത്തിയത്. എല്‍ നിനോ പ്രതിഭാസമാണ് ഉഷ്ണതരംഗത്തിന് കാരണമാകുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 

മണ്ണിന്‍റെ നനവില്‍ ഉണ്ടായ കുറവും ഭൂമിയില്‍ നിന്നും അന്തരീക്ഷത്തിലേക്ക് ചൂട് പ്രവഹിക്കുന്നതും ഉഷ്ണതരംഗത്തിന്‍റെ തീവ്രത കൂടുന്നതിന് കാരണമാകും. 2020 മുതല്‍ 2064  വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ തെക്കന്‍ മേഖലകളിലും തീരപ്രദേശങ്ങളിലും ചൂട് ക്രമാതീതമായി വര്‍ധിക്കും. പ്രശസ്ത ഇന്‍റര്‍നാഷണല്‍ ജേണലായ ക്ലൈമറ്റ് ഡൈനാമിക്സിലാണ് 'ഫ്യൂച്ചര്‍ പ്രൊജക്ഷന്‍സ് ഓഫ് ഹീറ്റ് വേവ്സ് ഓവര്‍ ഇന്ത്യ ഫ്രം സിഎംഐപി5 മൊഡ്യൂള്‍സ്' എന്ന് പേരുനല്‍കിയ പഠനത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്.  

ഉഷ്ണതരംഗത്തിന്‍റെ ആവൃത്തി, തീവ്രത, ദൈര്‍ഘ്യം എന്നിവ അളക്കുന്നതിനായി ഒമ്പത് കാലാവസ്ഥാ മാതൃകകളാണ് ഉപയോഗിച്ചത്. ഇന്ത്യയില്‍ ക്രമാതീതമായി ചൂട് കൂടുമെന്നും ഇതിന്‍റെ ഫലമായി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. 
1961-2005 കാലയളവില്‍ 58 ഉഷ്ണതരംഗങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ 2020-2064 കാലയളവില്‍ ഇത് 138 ആയിഉയരുമെന്നാണ് സൂചന. എല്‍ നിനോ പ്രതിഭാസം ഇന്ത്യന്‍ സമുദ്രത്തെ ബാധിക്കുന്നത് എങ്ങനെയാണെന്നതിനെ കുറിച്ച് നേരത്തെ തന്നെ പഠനങ്ങള്‍ നടത്തിയിരുന്നു. ഐഐറ്റിഎമ്മിലെ ശാസ്ത്രഞ്ജനായ പി മുഖോപാധ്യായയാണ് പഠനം നടത്തിയത്. 

ഉഷ്ണതരംഗത്തിന്‍റെ ആവൃത്തിയും വ്യാപ്തിയും വരും വര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്നും എല്‍ നിനോ പ്രതിഭാസത്തിന്‍രെ ഭാഗമായി പസഫിക് സമുദ്രത്തിലുണ്ടാകുന്ന ചൂട് മൂലം ഇന്ത്യയില്‍ തീവ്രമായ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് പഠനത്തില്‍ വെളിപ്പെടുത്തുന്നു. 1961-2005 കാലഘട്ടത്തില്‍ വടക്ക്- പടിഞ്ഞാറന്‍ മേഖലകളിലും  തെക്ക്-കിഴക്കന്‍ മേഖലകളിലും 5 മുതല്‍ 7 ദിവസം വരെ നീണ്ടുനിന്ന ഉഷ്ണതരംഗം ഉണ്ടായിട്ടുണ്ട്. 2020-ല്‍ സംഭവിക്കുന്ന ഉഷ്ണതരംഗം 12 മുതല്‍ 18 വരെ നീണ്ടുനില്‍ക്കുമെന്നാണ് കണ്ടെത്തല്‍.

ഇത്തവണ  രാജ്യത്ത് പലയിടങ്ങളിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ചൂട് വര്‍ധിച്ചത് ആശങ്കയ്ക്ക് കാരണമായിരുന്നു. എന്നാല്‍ വരും വര്‍ഷങ്ങളിലും ചൂട് കൂടമെന്നാണ് കണ്ടത്തല്‍.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

PREV
click me!

Recommended Stories

മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?
ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്