New Covid variant: പുതിയ കൊവിഡ് 'ഒമിക്രോൺ' വകഭേദം, അപകടകാരി; വൈറോളജിസ്റ്റ് പറയുന്നത്

Web Desk   | Asianet News
Published : Nov 27, 2021, 11:53 AM ISTUpdated : Nov 27, 2021, 12:17 PM IST
New Covid variant: പുതിയ കൊവിഡ് 'ഒമിക്രോൺ' വകഭേദം, അപകടകാരി; വൈറോളജിസ്റ്റ് പറയുന്നത്

Synopsis

ഡെൽറ്റ ഉൾപ്പെടെയുള്ള മറ്റേതൊരു വേരിയന്റിനേക്കാളും വേഗത്തിൽ പുതിയ വേരിയന്റ് വ്യാപിക്കുന്നതായി ഇതുവരെയുള്ള ശാസ്ത്രീയ വിശകലനം സൂചിപ്പിക്കുന്നു. രോഗബാധിതരിൽ പലരും ബൂസ്റ്റർ ഡോസ് ഉൾപ്പെടെ പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ട് എന്നതാണ് വസ്തുത. 

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് നാമകരണം ചെയ്തു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.

വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിലെ കണ്ടെത്തിയ ഈ വേരിയന്റ് ഇസ്രായേൽ, ബെൽജിയം എന്നീ രണ്ട് രാജ്യങ്ങളിൽ കൂടി കണ്ടെത്തി. ബോട്സ്വാന, ഹോങ്കോങ് എന്നിവയാണ് ഈ വേരിയന്റ് കണ്ടെത്തിയ മറ്റ് രാജ്യങ്ങൾ.
വേരിയന്റിന്റെ നൂറോളം ജീനോം സീക്വൻസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 

രോഗബാധിതരിൽ പലർക്കും പൂർണ്ണമായി വാക്സിനേഷൻ നൽകിയിട്ടുണ്ട്. ഇസ്രായേലിൽ ഒരു വ്യക്തിക്കെങ്കിലും മൂന്നാമത്തേത്, ബൂസ്റ്റർ, വാക്സിൻ ഡോസ് ലഭിച്ച് കഴിഞ്ഞു. യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ജപ്പാൻ, സിംഗപ്പൂർ , യുഎഇ , ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.

 

 

നിലവിൽ ദക്ഷിണാഫ്രിക്ക, ഹോങ്കോങ് , ഇസ്രായേൽ, ബോറ്റ്സ്വാന, ബെൽജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഡെൽറ്റ ഉൾപ്പെടെയുള്ള മറ്റേതൊരു വേരിയന്റിനേക്കാളും വേഗത്തിൽ പുതിയ വേരിയന്റ് വ്യാപിക്കുന്നതായി ഇതുവരെയുള്ള ശാസ്ത്രീയ വിശകലനം സൂചിപ്പിക്കുന്നു. രോഗബാധിതരിൽ പലരും ബൂസ്റ്റർ ഡോസ് ഉൾപ്പെടെ പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ട് എന്നതാണ് വസ്തുത. 

ഏതൊരു പുതിയ വേരിയന്റും എത്രത്തോളം അപകടകരമാണെന്ന് വിലയിരുത്താൻ ഉപയോഗിക്കുന്ന മൂന്ന് മാനദണ്ഡങ്ങളിൽ രണ്ടെണ്ണത്തിലെങ്കിലും ഈ വേരിയന്റ് ആശങ്കയ്ക്ക് കാരണമാകുന്നുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. ഈ വേരിയന്റിന് നിരവധി മ്യൂട്ടേഷനുകൾ ഉണ്ട്. ഈ വേരിയന്റുമായി വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നുവെന്ന് ലോകാരോ​ഗ്യ സംഘടന പ്രസ്താവനയിൽ പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ മിക്കവാറും എല്ലാ പ്രവിശ്യകളിലും ഈ വേരിയന്റിന്റെ കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം അവസാനം ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വേരിയന്റ് ഈ മൂന്ന് എണ്ണത്തിലും ഇതുവരെ SARS-CoV2 ന്റെ ഏറ്റവും മാരകമായ വേരിയന്റാണ്. ഇത് ഇപ്പോൾ മിക്ക പ്രദേശങ്ങളിലും പ്രബലമായ വകഭേദമാണ്, ഇന്ത്യയിലെ മാരകമായ രണ്ടാം തരംഗത്തിനും യൂറോപ്പിലും മറ്റ് ചില പ്രദേശങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന കുതിച്ചുചാട്ടത്തിനും പിന്നിലുള്ള കാരണം ഇതാണ്.

 

 

ഈ വേരിയന്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ. നിലവിൽ, ഇതിന് 30-ലധികം മ്യൂട്ടേഷനുകൾ ഉണ്ടെന്നാണ് കരുതുന്നത്. അതിൽ 10 എണ്ണം സ്പൈക്ക് പ്രോട്ടീനിലാണ്. ഈ വകഭേദം അതിവേഗം പടരുന്ന ഒന്നാണോ അതോ രോഗപ്രതിരോധ പ്രതികരണത്തിൽ നിന്ന് രക്ഷപ്പെടാൻ കൂടുതൽ കഴിവുള്ള ഒന്നാണോ എന്നത് ഇനിയും കാണേണ്ടിയിരിക്കുന്നു. എന്നാൽ നമ്മൾ വളരെ ജാ​ഗ്രതോടെയിരിക്കണമെന്നും വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ പറഞ്ഞു.

വൈറസുകൾ എല്ലാ സമയത്തും പരിവർത്തനം ചെയ്യുന്നു. അത് പ്രതീക്ഷിക്കേണ്ട കാര്യമാണ്. എന്നാൽ ഇത് പലരിലും ഇടം പിടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നമുക്ക് കഴിയണമെന്ന് പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ഇമ്മ്യൂണോളജിസ്റ്റ് വിനീത ബാൽ പറഞ്ഞു.

അടുത്ത രണ്ടോ മൂന്നോ ആഴ്‌ചകൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമായ കാലഘട്ടമാണെന്നും, ഈ സമയത്ത് വൈറസിന്റെ ജീനോമിക് നിരീക്ഷണം - ജീൻ സീക്വൻസുകളുടെ വിശകലനം - ഗണ്യമായി വർധിപ്പിക്കേണ്ടതുണ്ടെന്നും വൈറോളജിസ്റ്റ് ഗഗൻദീപ് കാങ് പറഞ്ഞു.

12 വയസ്സുകാരന്റെ ശ്വാസകോശത്തിനുള്ളിൽ വിസിൽ കുടുങ്ങി; 11 മാസത്തിന് ശേഷം പുറത്തെടുത്തു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
മുടിയുടെ ആരോഗ്യത്തിന് ഫ്ളാക്സ് സീഡ് ; ഉപയോ​ഗിക്കേണ്ട വിധം