
ജമ്മു: സംഘർഷത്തിന്‍റെ നിഴലിൽ നിന്നു സമാധാനത്തിന്‍റെ പ്രകാശത്തിലേക്ക്. പൂഞ്ച് അതിർത്തിയിൽ എത്തിയാൽ പാക്കിസ്ഥാന്‍റെ കണ്ണിന് മുന്നിൽ ഇന്ത്യയുടെ ദേശീയപാതക ആകാശത്ത് 105 അടി ഉയരത്തിൽ പാറിക്കളിക്കുന്ന കാണാം സ്ഥാപിച്ചത്. നിയന്ത്രണരേഖയിൽ നിന്ന് വെറും രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള ഇവിടം ശത്രുവിന്റെ നിരീക്ഷണ പരിധിയിലുള്ള സ്ഥലമാണ്. ഓപ്പറേഷൻ സിന്ദൂരിൽ പാക്കിസ്ഥാൻ ഇവിടേക്ക് നടത്തിയ അതിക്രമത്തിന് ചുട്ടമറുപടി ഇന്ത്യ നൽകിയിരുന്നു. ഇവിടെ ഉയർന്ന ത്രിവർണ്ണപതാക രാജ്യത്തിന്‍റെ അജയ്യമായ ആത്മാവിനെയും അതിർത്തി ജനങ്ങളുടെ ധൈര്യത്തെയും ലോകത്തോട് പ്രഖ്യാപിക്കുന്നതാണ്. കൂടാതെ മത സൗഹാർദ്ദത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശവുമായി “ഏക്താ സ്ഥൽ” വിവിധ മതങ്ങളുടെ ചിഹ്നങ്ങളെ ഒരുമിച്ച് കൊണ്ടുവരും. കുട്ടികൾക്കായി മനോഹരമായ പാർക്കും, ഏക്താ മണ്ഡപവും ഇവിടെ സജ്ജീകരിച്ചിരിട്ടുണ്ട്.
മേഖലയിലെ അതിർത്തി ടൂറിസത്തെ ശക്തിപ്പെടുത്തുന്നത് കൂടി കണക്കിലെടുത്താണ് കരസേന ഈ പദ്ധതി വിഭാവനം ചെയ്തതത്. മലയാളിക്ക് അഭിമാനമായി ഈ പദ്ധതി നടപ്പിലാക്കുന്ന ബറ്റാലിയനെ നയിക്കുന്നത് കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ കേണൽ ജേക്കബ് പണിക്കർ ആണ്. കേണൽ പണിക്കരുടെ നേതൃത്വത്തിൽ അതിർത്തി മണ്ണിൽ ഉയരുന്ന ഈ സംരംഭം ദേശീയ ഐക്യത്തിന്‍റെ ശക്തമായ ഉദാഹരണം കൂടിയാകുന്നു. പദ്ധതിയിലൂടെ ടൂറിസം വികസനം സാധ്യമാക്കി അതിർത്തിയിലെ ജനങ്ങളുടെ ജീവിതത്തിൽ തന്നെ മാറ്റം വരുത്താനാണ് ഇന്ത്യൻ കരസേനയുടെ ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam