
ദില്ലി: ദില്ലിയിലെ രോഹിണി ജയിലില്‍ 15 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനും കോവിഡ്-19 സ്ഥിരീകരിച്ചു. പത്തൊൻപത് പേരിലാണ് പരിശോധന നടത്തിയതെന്ന് ദില്ലി ജയിൽ ഡിജിപി സന്ദീപ് ഗോയൽ വ്യക്തമാക്കി. ഇവരിൽ പതിനഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുമ്പ് കൊവിഡ് സ്ഥിരീകരിച്ച ഒരാളിൽ നിന്നാണ് ഇവർക്കും രോഗബാധ ഉണ്ടായിരിക്കുന്നത്. ഇവരെല്ലാവരും ഒരു ബാരക്കിലാണ് കഴിഞ്ഞിരുന്നത്.
28കാരനായ തടവുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ 6 മാസം മുമ്പാണ് ജയിലിലെത്തിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം ഇയാൾ കൊവിഡ് ബാധയുടെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇയാളെ ലോക് നായക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട അഞ്ച് ഉദ്യോഗസ്ഥരെ ഹോം ക്വാറന്റൈനില്‍ അയച്ചിരുന്നു. കൊവിഡ് പോസിറ്റീവ് ഫലം ലഭിച്ചവരെ പ്രത്യേക ഐസൊലേഷൻ ബാരക്കിൽ വ്യത്യസ്ത റൂമുകളിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും സന്ദീപ് ഗോയൽ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam