യന്ത്രത്തിനിടയിൽ കൈ കുടുങ്ങി, പിന്നാലെ തലകീഴായി മാവ് കുഴയ്ക്കുന്ന യന്ത്രത്തിലേക്ക്, 15കാരിക്ക് ദാരുണാന്ത്യം

Published : Aug 01, 2024, 09:34 AM IST
യന്ത്രത്തിനിടയിൽ കൈ കുടുങ്ങി, പിന്നാലെ തലകീഴായി മാവ് കുഴയ്ക്കുന്ന യന്ത്രത്തിലേക്ക്, 15കാരിക്ക് ദാരുണാന്ത്യം

Synopsis

ഗുരുതരമായി പരിക്കേറ്റ് നിലയിലായിരുന്നു പെൺകുട്ടിയുണ്ടായിരുന്നത്. യന്ത്രത്തിൽ തല കുടുങ്ങിയ നിലയിലായിരുന്നു 15കാരിയെ പുറത്തെടുത്തത്.

ദില്ലി: യന്ത്രത്തിനിടയിൽ കൈ കുടുങ്ങിയതിന് പിന്നാലെ മാവ് കുഴയ്ക്കുന്ന യന്ത്രത്തിലേക്ക് തലകുത്തി വീണ 15കാരിക്ക് ദാരുണാന്ത്യം. മൊമോസും സ്പ്രിംഗ് റോളുകളും നിർമ്മിക്കാനുള്ള മാവ് കുഴയ്ക്കാനുള്ള യന്ത്രത്തിലാണ് 15കാരി വീണത്. പശ്ചിമ ദില്ലിയിലെ രോഹിണിയിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ബീഗംപൂർ മേഖലയിലെ മാവ് നിർമ്മാണ യൂണിറ്റിലാണ് അപകടമുണ്ടായത്.

ഒരു മുറിക്കുള്ളിൽ നിന്നായിരുന്നു യന്ത്രം പ്രവർത്തിച്ചിരുന്നത്. മാവ് കുഴയ്ക്കുന്ന യന്ത്രത്തിന് സമീപത്ത് നിന്ന് ജോലി ചെയ്യുകയായിരുന്ന 15കാരിയാണ് അപകടത്തിൽപ്പെട്ടത്. കൈ യന്ത്രത്തിൽ കുടുങ്ങിയതിന് പിന്നാലെ പെൺകുട്ടി തലകീഴായി മാവ് കുഴയ്ക്കുന്ന വലിയ ബോക്സിലേക്ക് പതിക്കുകയായിരുന്നു. അപകട വിവരം അറിഞ്ഞെത്തിയ പൊലീസാണ് കുട്ടിയെ ബോക്സിൽ നിന്ന് പുറത്ത് എടുത്തത്. ഗുരുതരമായി പരിക്കേറ്റ് നിലയിലായിരുന്നു പെൺകുട്ടിയുണ്ടായിരുന്നത്. യന്ത്രത്തിൽ തല കുടുങ്ങിയ നിലയിലായിരുന്നു 15കാരിയെ പുറത്തെടുത്തത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ സ്ഥാപനത്തിന്റെ ചുമതലയിലുണ്ടായിരുന്ന രാജേഷ് കുമാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാലനീതി വകുപ്പുകൾ അടക്കം ചുമത്തിയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. കുട്ടി സ്ഥാപനത്തിൽ ബാലവേല ചെയ്യുക ആയിരുന്നുവെന്ന സംശയത്തിലാണ് പൊലീസുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ
പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?