
മുംബൈ: വിവാഹം മാറ്റി വെക്കാൻ വീട്ടുകാർ പറഞ്ഞതിൽ മനംനൊന്ത് 19കാരൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. നവംബർ 30ന് ഡോംബിവില്ലി ഏരിയയിൽ ആണ് 19 കാരൻ ജീവനൊടുക്കിയത്. യുവാവിനോട് വിവാഹം മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം. ജാർഖണ്ഡ് സ്വദേശിയായ യുവാവ് തന്റെ സ്വന്തം നാട്ടിലുള്ള യുവതിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. എത്രയും വേഗം വിവാഹം കഴിക്കണമെന്ന തീരുമാനത്തിലെത്തിലായിരുന്നു ഇരുവരും.
എന്നാൽ വിവാഹം കഴിക്കേണ്ട നിയമപരമായ പ്രായം യുവാവിന് ആയിട്ടില്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി യുവാവിന്‍റെ കുടുംബം 21 വയസാകുന്നതുവരെ കാത്തിരിക്കാൻ ഇരുവരോടും ആവശ്യപ്പെട്ടു. എന്നാൽ ഇതോടെ മാനസിക സംഘർഷത്തിലായി യുവാവ്. വീട്ടുകാർ 19 വയസിലുള്ള വിവാഹത്തിന് എതിർപ്പറിയിച്ചതോടെ മാനസികമായി തകർന്ന നിലയിലായിരുന്നു യുവാവെന്ന് മൻപാദാ പൊലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് നവംബർ 30ന് ഇയാൾ താമസിച്ചിരുന്ന വീട്ടിലെ ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവാവിനെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam