വ്യവസായിയെ കെട്ടിയിട്ട് ബന്ദിയാക്കി 50 ലക്ഷം കൈക്കൂലി വാങ്ങി; ഐആര്‍എസ് ഉന്നത ഉദ്യോഗസ്ഥര്‍ പിടിയില്‍

Published : Nov 01, 2024, 08:34 PM IST
വ്യവസായിയെ കെട്ടിയിട്ട് ബന്ദിയാക്കി 50 ലക്ഷം കൈക്കൂലി വാങ്ങി; ഐആര്‍എസ് ഉന്നത ഉദ്യോഗസ്ഥര്‍ പിടിയില്‍

Synopsis

ദീപക് കുമാർ ശർമ്മ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ ശേഖരിച്ചു. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ആവശ്യമായ അനുമതി ലഭിച്ച ശേഷമായിരുന്നു അറസ്റ്റ്. 

മുംബൈ: കൈക്കൂലി കേസിൽ മൂന്ന് സിജിഎസ്ടി സൂപ്രണ്ടുമാരെയും രണ്ട് ഐആർഎസ് ഓഫീസർമാരെയും അറസ്റ്റ് ചെയ്തു. മുംബൈ, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നാണ് അറസ്റ്റ്. ഐആർഎസ് ഓഫിസർമാരായ ദീപക് കുമാർ ശർമ, രാഹുൽകുമാർ, മൂന്ന് സിജിഎസ്ടി ഉദ്യോ​ഗസ്ഥർ എന്നിവരാണ് അറസ്റ്റിലായത്.  ഉദ്യോഗസ്ഥർ വ്യവസായിയെ 18 മണിക്കൂർ തടങ്കലിൽ വെച്ച് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അതേസമയം, നടപടിക്രമങ്ങളിലെ പാളിച്ച കാരണം അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയതിനെത്തുടർന്ന് രാഹുൽ കുമാറിനെ ജാമ്യത്തിൽ വിട്ടു. 

കേസിൽ കൈക്കൂലി വാങ്ങുന്നതിനിടെ സിഎയെയും കൺസൾട്ടൻ്റിനെയും സൂപ്രണ്ടിനെയും സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രാഹുൽ കുമാർ ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരിലും സിബിഐ പരിശോധന നടത്തി. ദീപക് കുമാർ ശർമ്മ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ ശേഖരിച്ചു. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ആവശ്യമായ അനുമതി ലഭിച്ച ശേഷമായിരുന്നു അറസ്റ്റ്. 

പരാതി പ്രകാരം, സിജിഎസ്ടി സൂപ്രണ്ട് സച്ചിൻ ഗോകുൽക്കയും ജിഎസ്ടി സൂപ്രണ്ടുമാരായ നിതിൻ കുമാർ ഗുപ്ത, നിഖിൽ അഗർവാൾ, ബിജേന്ദർ ജനാവ എന്നിവരും ചേർന്ന് സെപ്തംബർ 4 ന് വ്യവസായിയെ 18 മണിക്കൂർ തടങ്കലിൽ വയ്ക്കുകയും 60 ലക്ഷം രൂപ അടച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഫാർമ കമ്പനിയുടെ പ്രശ്നം പരിഹരിക്കുന്നതിനായിരുന്നു ഭീഷണിപ്പെടുത്തൽ. തുടർന്ന് രാഹുൽ കുമാറിനെ ബിസിനസുകാരൻ്റെ ബന്ധു ബന്ധപ്പെടുകയും കൈക്കൂലിക്ക് പകരമായി വ്യവസായിയെ മോചിപ്പിക്കാൻ ദീപക് കുമാർ ശർമ്മയുമായി സംസാരിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർക്ക് വേണ്ടി കൈക്കൂലി ഇടപാടുകൾ കൈകാര്യം ചെയ്യാൻ ചാർട്ടേഡ് അക്കൗണ്ടൻ്റ് രാജ് അഗർവാളിനെ നിയോഗിച്ചു. തടങ്കലിൽ നിന്ന് മോചിതനായ ശേഷം ബിസിനസുകാരൻ സിബിഐയെ സമീപിക്കുകയായിരുന്നു. തുടർന്ന് സിബിഐ ഒരുക്കിയ കെണിയിലാണ് പ്രതികൾ വലയിലായത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദില്ലിയിൽ നിന്ന് പറന്നുയർന്ന ഇൻ്റിഗോ വിമാനത്തിലെ ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ കടലാസിൽ ബോംബ് ഭീഷണി; വിമാനം തിരിച്ചിറക്കി
വിജയ്ക്ക് 'കൈ'കൊടുക്കാതെ കോണ്‍ഗ്രസ്; ടിവികെയുമായി ഇപ്പോൾ സഖ്യത്തിനില്ല, പരസ്യ പ്രസ്താവനകൾ വിലക്കി എഐസിസി