
ഷിംല: ഹിമാചൽ പ്രദേശിലെ ലാഹുൽ സ്പിറ്റിയിൽ 204 വിനോദസഞ്ചാരികൾ കുടുങ്ങി കിടക്കുന്നു. മേഘവിസ്ഫോടനത്തെ തുടർന്ന് വിവിധ മേഖലകളിൽ ഒറ്റപ്പെട്ടു പോയവരാണിവർ. ഇവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇവരെ എയർ ലിഫ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഹിമാചൽ സർക്കാർ വ്യക്തമാക്കി. റോഡുകൾ തകർന്നതും കാലാവസ്ഥ മോശമായതുമാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് വെല്ലുവിളിയാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam