25 കാരിയായ ഐടി ജീവനക്കാരി, ഇൻസ്റ്റയിൽ അടുപ്പം; ജന്മദിനം ആഘോഷിക്കാൻ 24 കാരൻ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്ന് പരാതി

Published : Aug 01, 2025, 11:05 AM IST
RAPE VICTIM

Synopsis

സൗഹൃദം സ്ഥാപിച്ചശേഷം യുവാവ് ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന യുവതിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഹൈദരാബാദ്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ജന്മദിനം ആഘോഷിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് ബലാല്‍സംഗം ചെയ്തെന്ന് പരാതി. മണികൊണ്ടയില്‍ നിന്നുള്ള 25 കാരിയായ ഐടി ജീവനക്കാരിയുടെ പരാതിയിൽ ഐടി ജീവനക്കാരനായ 24 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലാനഗറിൽ താമസക്കാരനായ നൽഗൊണ്ട സ്വദേശി ജെ. സിദ്ധ റെഡ്ഡി (24) ആണ് അറസ്റ്റിലായത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലനഗര്‍ പൊലീസ് പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിനു ശേഷം പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്; നഗരത്തിലെ ഒരു സ്വകാര്യ ഐടി സ്ഥാപനത്തിൽ ജീവനക്കാരനായ സിദ്ധ റെഡ്ഡി ഇൻസ്റ്റഗ്രാമിലൂടെയാണ് 25 കാരിയുമായി പരിചയത്തിലാകുന്നത്. ഇരുവരും പിന്നീട് ഫോൺ നമ്പറുകൾ കൈമാറി. ചാറ്റുകളിലൂടെയും ഫോണ്‍കോളുകളിലൂടെയും സൗഹൃദം സ്ഥാപിച്ചശേഷം യുവാവ് ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന യുവതിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടോടെ യുവതി റെഡ്ഡിയുടെ വീട്ടിലെത്തി. കേക്ക് മുറിച്ചും ഭക്ഷണം കഴിച്ചും ഇരുവരും ജന്മദിനം ആഘോഷിച്ചു. പിന്നീട് ആഘോഷത്തിന്‍റെ ഭാഗമായി യുവാവ് നൽകിയ ബിയർ കഴിച്ചു. ഇതിന് ശേഷമാണ് പ്രതി തന്നെ കയറിപ്പിടിച്ച് പീഡിപ്പിച്ചതെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഒടുവിൽ യുവാവിന്‍റെ വീട്ടിൽ നിന്നും ഇറങ്ങി ഓടിയ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തന്നെ പീഡിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി വിളിച്ച് വരുത്തിയതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമോ? വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി, 'ദേശീയ താൽപര്യം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക'
ബാഗിൽ നിന്ന് ബുക്ക് എടുത്തപ്പോൾ പുറത്ത് ചാടിയത് 'വെള്ളിക്കെട്ടൻ', വീട്ടുകാരുടേയും കൂട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലം, 'കുട്ടി' യാത്രയായി