ഉത്തര്‍പ്രദേശിലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: 'ഡിഗ്രികൾ കൊണ്ട് കാര്യമില്ല', 28കാരനായ ഉദ്യോഗാര്‍ത്ഥി ജീവനൊടുക്കി

Published : Feb 23, 2024, 08:48 PM ISTUpdated : Feb 23, 2024, 08:49 PM IST
ഉത്തര്‍പ്രദേശിലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: 'ഡിഗ്രികൾ കൊണ്ട് കാര്യമില്ല', 28കാരനായ ഉദ്യോഗാര്‍ത്ഥി ജീവനൊടുക്കി

Synopsis

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയില്‍ യുപിയില്‍ വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഭവം

ലഖ്‌നൗ: ഉത്തർപ്രദേശ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കനൗജില്‍ യുവാവ് ആത്മഹത്യ ചെയ്തു. ബ്രിജേഷ് പാല്‍ എന്ന 28 വയസ്സുകാരനാണ് ആത്മഹത്യ ചെയ്തത്. ചോദ്യപേപ്പർ ചോർച്ചയില്‍ നിരാശയിലായിരുന്നുവെന്ന് കുടുംബം പറയുന്നു. തൊഴില്‍ ഇല്ലെങ്കില്‍ ഡിഗ്രികള്‍ കൊണ്ട് കാര്യമില്ലെന്ന് ആത്ഹമത്യ കുറിപ്പെഴുതി വച്ചാണ് യുവാവ് ജീവനൊടുക്കിയത്.

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയില്‍ യുപിയില്‍ വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഭവം. ചോദ്യപേപ്പർ ചോർച്ചയിൽ യുപി സർക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം വിമര്‍ശനവുമായി രംഗത്തെത്തി. ബിജെപി സർക്കാർ തൊഴില്‍ നല്‍കുമെന്ന പ്രതീക്ഷ അർത്ഥശൂന്യമെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. സർക്കാരുണ്ടാക്കാൻ കാണിക്കുന്ന തന്ത്രം തൊഴില്‍ നല്‍കുന്നതില്‍ ഇല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഉത്തർപ്രദേശില്‍ ഡബിള്‍ എഞ്ചിൻ സർക്കാർ പരാജയമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 45 വർഷത്തിനിടെയുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നേരിടുന്നതെന്നും കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്