'സൈന്യത്തിൽ മുസ്ലീങ്ങൾക്ക് 30 ശതമാനം സംവരണം വേണം'; ആവശ്യവുമായി ജെഡിയു നേതാവ്

Published : Feb 15, 2023, 10:34 AM ISTUpdated : Feb 15, 2023, 10:40 AM IST
'സൈന്യത്തിൽ മുസ്ലീങ്ങൾക്ക് 30 ശതമാനം സംവരണം വേണം'; ആവശ്യവുമായി ജെഡിയു നേതാവ്

Synopsis

ബാലിവായുടെ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ രം​ഗത്തെത്തി.

പട്‌ന: ഇന്ത്യൻ സൈന്യത്തിൽ മുസ്‌ലീങ്ങൾക്ക് 30 ശതമാനമെങ്കിലും സംവരണം വേണമെന്നാവശ്യപ്പെട്ട് ജെഡിയു നേതാവ് ഗുലാം റസൂൽ ബാലിവായ്. സ്വന്തം കുറ്റം മറച്ചുവെക്കാൻ ബിജെപി സൈന്യത്തെ ഉപയോ​ഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജെഡിയു നേതാവ് ഇക്കാര്യം പറഞ്ഞത്.

ബിജെപി തങ്ങളുടെ തെറ്റുകൾ മറയ്ക്കാൻ സൈന്യത്തിന് പിന്നിൽ ഒളിക്കുന്നു. വോട്ടിനായി സൈനികരുടെ രക്തത്തിൽ ബിജെപി വിട്ടുവീഴ്ച ചെയ്തു. നമ്മുടെ സേനയുടെ ത്യാഗവും ധീരതയും രക്തസാക്ഷിത്വവും ബിജെപി അവർക്കുവേണ്ടി പ്രയോജനപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ ജനങ്ങൾക്ക് സൈന്യത്തിൽ വിശ്വാസമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, സായുധ സേനയിൽ മുസ്ലീങ്ങൾക്ക് 30 ശതമാനം സംവരണം നൽകണമെന്ന് ജെഡിയു നേതാവ് ആവശ്യപ്പെട്ടു.

ബാലിവായുടെ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ രം​ഗത്തെത്തി. ബാലിവായെ ശാസിച്ചെന്നും അദ്ദേഹത്തിൽ നിന്ന് വിശദീകരണം തേടുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഫെബ്രുവരി 14നാണ് പുൽവാമ ഭീകരാക്രമണം നടന്നത്. 40ഓളം സൈനികർ കൊല്ലപ്പെട്ടു. തുടർന്ന് ഇന്ത്യ പാകിസ്ഥാനിൽ മിന്നലാക്രമണം നടത്തി. പുൽവാമയിൽ രക്തസാക്ഷിത്വം വഹിച്ച സൈനികർക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രണാമമർപ്പിച്ചു. 

കൗ ഹ​ഗ് ഡേക്കെതിരെ നാടക പ്രതിഷേധവുമായി അലൻസിയർ

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്