ട്യൂഷന് വന്ന മറ്റു കുട്ടികളെയെല്ലാം പറഞ്ഞു വിട്ടു, 12 വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി 60കാരനായ അധ്യാപകൻ; ശിക്ഷ വിധിച്ച് പോക്സോ കോടതി

Published : Oct 18, 2025, 12:12 PM IST
JAIL FOR MAN

Synopsis

12 വയസ്സുള്ള വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ 60കാരനായ ട്യൂഷൻ അധ്യാപകന് 10 വർഷം കഠിനതടവ്. രംഗ റെഡ്ഡി പോക്സോ സ്പെഷ്യൽ കോടതിയുടേതാണ് വിധി. 2017-ൽ നടന്ന സംഭവത്തിൽ അതിജീവിതക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി.

ഹൈദരാബാദ്: 12 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 60 വയസ്സുള്ള ട്യൂഷൻ അധ്യാപകന് 10 വർഷം കഠിനതടവും 5,000 രൂപ പിഴയും വിധിച്ച് തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ പോക്സോ സ്പെഷ്യൽ കോടതി. ഇരക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. 2017 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. അന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന കുട്ടി ഹൈദർഗുഡയിലെ അതേ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന ദ്രോണംരാജു സുബ്രഹ്മണ്യേശ്വര റാവുവിന്റെ വസതിയിൽ ട്യൂഷന് പോയിരുന്നത്. 2017 ഡിസംബർ 3 ന്, മാതാപിതാക്കൾ ചെന്നൈയിൽ പോയിരുന്ന സമയത്ത് ട്യൂഷന് വന്ന മറ്റു കുട്ടികളെ പറഞ്ഞു വിട്ട ശേഷം പ്രതി രാത്രി വൈകി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം മകൾ വിളിച്ച് അമ്മയോട് കാര്യം പറഞ്ഞു.

അമ്മ പിറ്റേന്ന് രാവിലെ തിരിച്ചെത്തി ഉടൻ തന്നെ രാജേന്ദ്രനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ, ഐപിസി സെക്ഷൻ 376(2)(f)(i), 2012 ലെ പോക്സോ ആക്ടിലെ സെക്ഷൻ 6 നൊപ്പം സെക്ഷൻ 5(o), ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രത്യേക കോടതി ജഡ്ജി പി. ആഞ്ജനേയുലു ആണ് കേസിൽ വിധി പ്രസ്താവിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം