ഇന്ത്യൻ അതിർത്തിയിൽ ഗുരുതര സാഹചര്യം; നേപ്പാൾ കലാപത്തിന് പിന്നാലെ ജയിൽചാടിയവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നു

Published : Sep 12, 2025, 11:08 AM IST
Nepal Violence

Synopsis

നേപ്പാളിൽ ജയിൽ ചാടിയ 65 ഓളം തടവുപുള്ളികൾ ഇന്ത്യൻ അതിർത്തിയിൽ വെച്ച് പിടിയിലായി. തങ്ങൾ ഇന്ത്യാക്കാരെന്നാണ് ഇവരിൽ പലരും അവകാശപ്പെട്ടത്. അതേസമയം ബംഗ്ലാദേശികൾ അടക്കമുള്ളവർ പിടിയിലായതായാണ് വിവരം

DID YOU KNOW ?
എന്തുകൊണ്ട് ഇന്ത്യ?
നേപ്പാളും ഇന്ത്യയും തമ്മിലെ 1,850 കിലോമീറ്റർ നീളമുള്ള തുറന്ന അതിർത്തി വഴി എളുപ്പത്തിൽ രാജ്യം വിടാമെന്ന ചിന്തയാണ് തടവുപുള്ളികളെ ഇവിടെ എത്തിക്കുന്നത്

ദില്ലി: നേപ്പാളിൽ കലാപത്തെ തുടർന്നുള്ള ജയിൽ ചാട്ടം പ്രതിസന്ധിയാകുന്നു. ഇന്ത്യൻ അതിർത്തിയിൽ നിന്ന് 65 പേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടുന്നത്. ഇവരെല്ലാം നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പിടികൂടുന്ന പലരും അവകാശപ്പെടുന്നത് തങ്ങൾ ഇന്ത്യാക്കാരെന്നാണ്. അതിനാൽ തന്നെ അതിർത്തിയിൽ ഇപ്പോൾ പരിശോധന കർശനമാക്കിയിട്ടുണ്ട്.

അന്ന് ബംഗ്ലാദേശ്, ഇന്ന് നേപ്പാൾ

ബംഗ്ലാദേശിൽ കലാപം നടന്നപ്പോഴും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്ന് കലാപത്തെ തുടർന്ന് ബംഗ്ലാദേശിൽ നിന്ന് നൂറ് കണക്കിനാളുകളാണ് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. ബംഗ്ലാദേശിൽ കലുഷിതമായ രാഷ്ട്രീയ സാഹചര്യം അവസാനിച്ചതോടെ ഇതിന് ഒരയവ് വന്നിട്ടുണ്ട്. ഈ ഘട്ടത്തിലാണ് നേപ്പാളിൽ കലാപം ഉണ്ടായതും ഇവിടെ നിന്ന് ജയിൽ ചാടിയവർ അടക്കം രാജ്യം വിടാൻ ശ്രമിച്ചതും.

അതേസമയം നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചവരിൽ ബംഗ്ലാദേശികളും ഉണ്ടെന്നാണ് വിവരം. ഉത്തർപ്രദേശ്, ബിഹാർ, വെസ്റ്റ് ബംഗാൾ സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര അതിർത്തികളിലൂടെയാണ് നേപ്പാളിൽ നിന്നുള്ളവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നത്. ഇവിടങ്ങളിൽ നിന്ന് പിടിയിലാകുന്നവരെ അതത് പൊലീസ് സേനകൾക്ക് കൈമാറുകയാണ് ചെയ്യുന്നത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വ്ളാദിമിർ പുടിൻറെ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്
പുതുച്ചേരിയിൽ ടിവികെയുടെ പൊതുയോ​ഗം ചൊവ്വാഴ്ച നടക്കും, ​ഗർഭിണികളും കുട്ടികളും പങ്കെടുക്കരുതെന്ന് നിർദേശം