ആധാർ ഇനി മാറും; നമ്പർ ഉണ്ടാകില്ല, കാർഡിൽ ഫോട്ടോയും ക്യുആർ കോഡും മാത്രം! സുരക്ഷയൊരുക്കാൻ പുത്തൻ ആപ്പും

Published : Feb 16, 2026, 04:12 PM IST
New Aadhaar card design concept with photo and QR code; Minister Jitin Prasada launching the new Aadhaar app

Synopsis

ആധാർ കാർഡിന്റെ സുരക്ഷ വർധിപ്പിക്കാൻ യുഐഡിഎഐ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. കാർഡിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കി ഫോട്ടോയും സുരക്ഷിത ക്യുആർ കോഡും മാത്രമാക്കും. 

ന്യൂഡൽഹി: ആധാർ കാർഡിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ അടിമുടി പരിഷ്കരിക്കാൻ യുഐഡിഎഐ ഒരുങ്ങുന്നു. നിലവിലുള്ള കാർഡുകളിൽ നിന്ന് പേര്, വിലാസം, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ ഒഴിവാക്കി പകരം ഉടമയുടെ ഫോട്ടോയും സുരക്ഷിതമായ ഒരു ക്യുആർകോഡും മാത്രം ഉൾപ്പെടുത്തിയുള്ള പുതിയ ഡിസൈനാണ് പരിഗണനയിലുള്ളത്. ഇതിനോടൊപ്പം കൂടുതൽ ഫീച്ചറുകളുള്ള പുതിയ ' ആധാർ ആപ്പ് കേന്ദ്രമന്ത്രി ജിതിൻ പ്രസാദ രാജ്യത്തിന് സമർപ്പിച്ചു.

കാർഡിന്റെ മുൻവശത്ത് ഫോട്ടോയും ക്യുആർ കോഡും മാത്രമേ ഉണ്ടാകൂ. ഓഫ്‌ലൈനായി വിവരങ്ങൾ വായിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് ഈ നീക്കം. ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ ഹോട്ടലുകളിലും മറ്റും നൽകുന്നത് വഴി വിവരങ്ങൾ ചോരുന്നത് ഒഴിവാക്കാൻ ക്യുആർ കോഡ് അധിഷ്ഠിത വെരിഫിക്കേഷൻ സഹായിക്കും. ആധാർ നമ്പർ ഉപയോഗിച്ചുള്ള സിം കാർഡ് തട്ടിപ്പുകൾ, അനധികൃത ലോണുകൾ, ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം വഴിയുള്ള പണം തട്ടൽ എന്നിവ തടയാൻ പുതിയ മാറ്റം ലക്ഷ്യമിടുന്നു.

പുതിയ ആധാർ ആപ്പ്

കേന്ദ്ര ഐടി സഹമന്ത്രി ജിതിൻ പ്രസാദ പുറത്തിറക്കിയ പുതിയ ആപ്പ് പൗരന്മാർക്ക് കൂടുതൽ സുരക്ഷയും എളുപ്പവും നൽകുന്നു. ബയോമെട്രിക് വിവരങ്ങൾക്ക് പകരം മുഖം തിരിച്ചറിഞ്ഞ് പരിശോധന പൂർത്തിയാക്കാം. ആവശ്യമായ വിവരങ്ങൾ മാത്രം (ഉദാഹരണത്തിന് പ്രായം മാത്രം) ക്യുആർ കോഡ് വഴി പങ്കിടാം. മുഴുവൻ വിവരങ്ങളും കൈമാറേണ്ടതില്ല. ഒരു ആപ്പിൽ അഞ്ച് കുടുംബാംഗങ്ങളുടെ വരെ ആധാർ പ്രൊഫൈലുകൾ കൈകാര്യം ചെയ്യാം. ആധാർ കേന്ദ്രങ്ങളിൽ പോകാതെ തന്നെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും വിലാസവും ആപ്പ് വഴി പുതുക്കാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നിലവിലെ ഫണ്ടിൽ കരാർ നിയമനമേ സാധ്യമാകൂ'; സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്തലിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ
കന്യാസ്ത്രീയെ വളഞ്ഞ് പോൺ താരത്തിന്‌റെയും സിനിമ നടിയുടേയും പേര് പറഞ്ഞ് വിദ്യാർഥികൾ, അശ്ലീല പരാമ‍‍ർശം; വീഡിയോക്കെതിരെ വിമർശനം