നാടകീയം; ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെട്ട ആംആദ്മി സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു.!

Published : Nov 16, 2022, 05:22 PM IST
നാടകീയം; ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെട്ട ആംആദ്മി സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു.!

Synopsis

ജാരിവാലയെ തട്ടിക്കൊണ്ടുപോയി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയത് ബിജെപിയാണെന്ന് ബുധനാഴ്ച രാവിലെ എഎപി ദേശീയ വക്താവ് രാഘവ് ചദ്ദ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

സൂറത്ത്: ആം ആദ്മി പാർട്ടിയുടെ സൂറത്തിൽ ഈസ്റ്റ് സ്ഥാനാർത്ഥി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിച്ചു. എഎപി ദേശീയ വക്താവ് രാഘവ് ചദ്ദ പങ്കുവെച്ച വീഡിയോയിൽ, സൂറത്ത് ഈസ്റ്റ്  സ്ഥാനാർത്ഥി കാഞ്ചൻ ജരിവാല ഒരു സംഘം ആളുകളും ചില പോലീസുകാരും ചേർന്ന് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ ഉള്ളത്. 

“പൊലീസും ബിജെപി ഗുണ്ടകളും ചേർന്ന് - ഞങ്ങളുടെ സൂറത്ത് ഈസ്റ്റ് സ്ഥാനാർത്ഥി കാഞ്ചൻ ജരിവാലയെ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലേക്ക് വലിച്ചിഴച്ച് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ആവശ്യപ്പെടുന്നത് കാണുക” ചദ്ദ ഒരു ട്വീറ്റിൽ പറഞ്ഞു. 'സ്വാതന്ത്ര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്' എന്ന പദം ഒരു തമാശയായി മാറിയിരിക്കുന്നു! അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

ജാരിവാലയെ തട്ടിക്കൊണ്ടുപോയി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയത് ബിജെപിയാണെന്ന് ബുധനാഴ്ച രാവിലെ എഎപി ദേശീയ വക്താവ് രാഘവ് ചദ്ദ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. സൂറത്ത് ഈസ്റ്റ് സീറ്റിൽ നിന്നുള്ള ഞങ്ങളുടെ സ്ഥാനാർത്ഥി കാഞ്ചൻ ജരിവാലയെ ബിജെപി തട്ടിക്കൊണ്ടുപോയി ഛദ്ദ ആരോപിച്ചു.

"ആദ്യം ബിജെപി അദ്ദേഹത്തിന്റെ നാമനിർദ്ദേശ പത്രിക തള്ളാൻ ശ്രമിച്ചു പരാജയപ്പെട്ടു, തുടർന്ന് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ അദ്ദേഹത്തെ നിർബന്ധിക്കുകയും ഇപ്പോൾ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം അദ്ദേഹത്തെ കാണാതായി." ഛദ്ദ പറഞ്ഞു.

ചൊവ്വാഴ്ച മുതൽ ജരിവാലയെയും കുടുംബാംഗങ്ങളെയും കാണാതായതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സ്ഥാനാർത്ഥിയെ അവസാനമായി കണ്ടത് സൂറത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്‌ക്കാണെന്നും ആംആദ്മി നേതാവ് പറയുന്നു.

ഗുജറാത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സംഭവത്തില്‍ ഇടപെട്ടില്ലെന്ന് വിമർശിച്ച സിസോദിയ. തങ്ങളുടെ പരാതിയില്‍ ഒരു നടപടിയും എടുത്തില്ലെന്നും ആരോപിച്ചു. സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രവര്‍ത്തനവും സംശയകരമാണ് എന്ന് സിസോദിയ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനെ നേരിട്ട് കണ്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

യുവതിയെ കഴുത്തറത്ത് കൊന്നു; 'വിശ്വാസ വഞ്ചന കാണിക്കരുത്', മൃതദേഹത്തിനൊപ്പം വീഡിയോയുമായി യുവാവ്; അന്വേഷണം

ഗുജറാത്തില്‍ പരാജയം ഭയന്ന് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ബിജെപി തട്ടിക്കൊണ്ടുപോയതായി ആംആദ്മി പാർട്ടി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലിഫ്റ്റിനുള്ളിൽ ബലൂണുകൾ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം; മുംബൈയിൽ മൂന്ന് പേർക്ക് അത്ഭുതരക്ഷ
കുടുംബത്തിന് താമസക്കൂലി നൽകാൻ ട്രെയിനിൽ വള വിൽക്കുന്ന മുത്തശ്ശി; അത്ഭുതപ്പെടുത്തുന്ന കമലാബെന്നിന്റെ വീഡിയോ