തമിഴ്‌നാട് രാഷ്ട്രീയത്തിൽ നടി തൃഷയെ വലിച്ചിഴച്ച് വീണ്ടും അധിക്ഷേപം; എഐഎഡിഎംകെ നേതാവിന്‍റെ പ്രസ്താവന വിവാദത്തിൽ

Published : Aug 11, 2026, 05:42 PM IST
Thalapathy Vijay Trisha Krishnan

Synopsis

നടൻ വിജയ്‌യെയും അദ്ദേഹത്തിന്റെ പാർട്ടിയെയും ലക്ഷ്യമിട്ട് നടി തൃഷയെ വീണ്ടും രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കൾ. തൃഷയെ എപ്പോൾ ഉപമുഖ്യമന്ത്രിയാക്കുമെന്ന എഐഎഡിഎംകെ നേതാവ് ആർ ബി ഉദയകുമാറിന്‍റെ പരിഹാസമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

ചെന്നൈ: മുഖ്യമന്ത്രി വിജയ്‍യെയും തമിഴക വെട്രി കഴകത്തെയും ലക്ഷ്യമിട്ട് നടി തൃഷയെ വീണ്ടും അധിക്ഷേപകരമായ രാഷ്ട്രീയ തർക്കങ്ങളിലേക്ക് വലിച്ചിഴച്ച് തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാക്കൾ. നടിക്കെതിരെ പ്രകോപനപരമായ പരാമർശം നടത്തി ദിവസങ്ങൾക്കുള്ളിൽ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് എഐഎഡിഎംകെ മുതിർന്ന നേതാവ് ആർ ബി ഉദയകുമാറിന്‍റെ വിവാദ പ്രസ്താവന പുറത്തുവന്നത്.

തൃഷയെ എന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി നിയമിക്കുമെന്നാണ് ഇപ്പോൾ ജനങ്ങൾ കാത്തിരിക്കുന്നതെന്നായിരുന്നു എഐഎഡിഎംകെ നേതാവിന്‍റെ പരിഹാസം. തൂത്തുക്കുടിയിൽ നടന്ന പാർട്ടി യോഗത്തിൽ സംസാരിക്കവേയാണ് ഉദയകുമാർ ഈ വിവാദ പരാമർശം നടത്തിയത്. സിനിമാ മേഖലയിലുള്ളവർക്ക് ടിവികെ സർക്കാർ പദവികൾ നൽകുന്നതിനെ വിമർശിക്കുന്നതിനിടയിലായിരുന്നു നടിയെ ലക്ഷ്യമിട്ടുള്ള പരാമർശം. ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി തൃഷയുടെ ആരാധക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

എഐഎഡിഎംകെ നേതാവിന്‍റെ സ്ത്രീവിരുദ്ധ നിലപാടിനെ അപലപിച്ചുകൊണ്ട് മധുരയിലുടനീളം തൃഷ ഫാൻസ് അസോസിയേഷൻ പോസ്റ്ററുകൾ പതിപ്പിച്ചു. വിജയ്‍യെയും തൃഷയെയും ബന്ധപ്പെടുത്തി അപവാദം പ്രചരിപ്പിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും ഇതാദ്യമായല്ല. കഴിഞ്ഞ ആഴ്ച കാവേരി വിഷയവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധത്തിനിടയിൽ ഉദയനിധി സ്റ്റാലിൻ തൃഷയ്ക്കെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയത് വൻ വിവാദമായിരുന്നു.

തുടർന്ന് ടിവികെ മഹിളാ വിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉദയനിധിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. നേരത്തെ ബിജെപി നേതാവ് നൈനാർ നാഗേന്ദ്രനും വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം പരാമർശിക്കവേ തൃഷയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ നേരിടാൻ സ്ത്രീകളുടെ പേരും വ്യക്തിജീവിതവും ഉപയോഗിച്ച് അധിക്ഷേപിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയക്കാരുടെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിമാനം ആകാശച്ചുഴിയിൽ: പൈലറ്റിൻ്റെ രാസപരിശോധനാഫലത്തിൽ സംശയം; എയർ ഇന്ത്യ സിഇഒയെ വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി കേന്ദ്രം
'മാന്യമായി വസ്ത്രം ധരിക്കണം'; എഎപി എംഎൽഎക്കെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത