അഞ്ച് വർഷത്തിന് ശേഷം സുപ്രീം കോടതിയിൽ വനിതാ ജഡ്ജി; വി മോഹന ഉൾപ്പെടെ നാല് പേരുടെ പട്ടിക നൽകി കൊളീജിയം

Published : May 27, 2026, 10:21 PM IST
V Mohana

Synopsis

സുപ്രീംകോടതി ജഡ്ജിമാരായി നാലു പേരെ നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തു. സീനിയർ അഭിഭാഷക വി മോഹനയും പട്ടികയിലുണ്ട്, അഞ്ചു വർഷത്തിന് ശേഷമാണ് ഒരു വനിതയെ ജഡ്ജിയാക്കാൻ ശുപാർശ നൽകുന്നത്. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിക്കും.

ദില്ലി: നാലു പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ. സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷക വി മോഹനയെ അടക്കമുള്ളവരെയാണ് കൊളീജിയം ജഡ്ജി ആക്കാൻ ശുപാർശ നൽകിയത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ, ജമ്മു കശ്മീർ ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുൺ പാലി എന്നിവരെയും ജഡ്ജിമാരാക്കാൻ ശുപാർശ നൽകി. അഞ്ചു കൊല്ലത്തിനു ശേഷമാണ് ഒരു വനിതയെ സുപ്രീംകോടതിയിൽ ജഡ്ജി ആക്കാൻ ശുപാർശ നൽകുന്നത്.

നിലവിൽ സുപ്രീം കോടതിയിൽ ജസ്റ്റിസ് ബി.വി. നാഗരത്ന മാത്രമേ വനിതാ ജഡ്ജിയായുള്ളൂ. 2021 ഓഗസ്റ്റിനുശേഷം, സുപ്രീം കോടതിയിലേക്ക് ഒരു വനിതയെയും നിയമിച്ചിട്ടില്ല. അടുത്തിടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 38 ആയി (സിജെഐ ഉൾപ്പെടെ) വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. നിലവിൽ കോടതിയിൽ 32 ജഡ്ജിമാരാണുള്ളത്. ജൂണിൽ ജസ്റ്റിസ് ജെ കെ മഹേശ്വരിയും ജസ്റ്റിസ് പങ്കജ് മിത്തലും വിരമിക്കുന്നതോടെ രണ്ട് ഒഴിവുകൾ കൂടി ഉടൻ ഉണ്ടാകും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിക്കും നിര്‍മല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് കേരളമുഖ്യമന്ത്രി, ഇഡി റെയ്ഡിൽ പ്രതികരിക്കാതെ സതീശൻ
'വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകും'; 'വിഡി-ഇഡി-മോദി' കൂട്ടുകെട്ട് സംശയം ആവർത്തിച്ച് എം.എ. ബേബി