'ബിജെപിയില്‍ ചേര്‍ന്നത് തെറ്റ്'; തൃണമൂലില്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു വനിതാ നേതാവ്

Published : May 23, 2021, 06:11 PM IST
'ബിജെപിയില്‍ ചേര്‍ന്നത് തെറ്റ്'; തൃണമൂലില്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു വനിതാ നേതാവ്

Synopsis

കഴിഞ്ഞ ദിവസം നാല് തവണ എംഎല്‍എയായിരുന്ന സോണാലി ഗുഹ തൃണമൂലില്‍ തിരിച്ചെത്തണമെന്നും മമതാ ബാനര്‍ജിയില്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്നും കത്തെഴുതിയിരുന്നു.  

കൊല്‍ക്കത്ത: സോണാലി ഗുഹക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്താനഗ്രഹമുണ്ടെന്ന് ആഗ്രഹം പ്രകടിപ്പിച്ച് മറ്റൊരു വനിതാ നേതാവ് കൂടി രംഗത്ത്. തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സരളാ മുര്‍മുവാണ് തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടത്. ബിജെപിയില്‍ ചേര്‍ന്നത് തെറ്റായിപ്പോയെന്നും മമതാ ബാനര്‍ജി തന്നോട് പൊറുക്കണമെന്നും സരള പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്നാണ് അവര്‍ ബിജെപിയിലേക്ക് പോയത്. 

കഴിഞ്ഞ ദിവസം നാല് തവണ എംഎല്‍എയായിരുന്ന സോണാലി ഗുഹ തൃണമൂലില്‍ തിരിച്ചെത്തണമെന്നും മമതാ ബാനര്‍ജിയില്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്നും കത്തെഴുതിയിരുന്നു. സീറ്റ് കിട്ടാത്തതിനെ തുടര്‍ന്നാണ് സോണാലിയും പാര്‍ട്ടി വിട്ടത്. ബംഗാളില്‍ തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി പേരാണ് തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്. എന്നാല്‍, 200ലേറെ സീറ്റ് നേടി തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറിയതോടെ നേതാക്കള്‍ തിരിച്ചെത്തുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദില്ലി കലാപകേസിൽ ഉമർ ഖാലിദിന് ദില്ലി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു; ഈ മാസം 16 മുതൽ 29 വരെ ജാമ്യം
പുലർച്ചെ ഇഡി ഉദ്യോ​ഗസ്ഥർ, കൂട്ടിന് എടിഎസും കേന്ദ്ര ഏജൻസികളും, ഭീകരവാദത്തിനുള്ള ഫണ്ട് പിടികൂടാൻ 40 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന