സ്കൂളിൽ വൈകി വന്ന അധ്യാപികയുടെ കരണത്തടിച്ച് പ്രിൻസിപ്പൽ, വഴക്കിനിടെ വസ്ത്രം വലിച്ച് കീറി; വീഡിയോ പുറത്ത്

Published : May 04, 2024, 04:09 PM ISTUpdated : May 04, 2024, 04:10 PM IST
സ്കൂളിൽ വൈകി വന്ന അധ്യാപികയുടെ കരണത്തടിച്ച് പ്രിൻസിപ്പൽ, വഴക്കിനിടെ വസ്ത്രം വലിച്ച് കീറി; വീഡിയോ പുറത്ത്

Synopsis

വഴക്കിനിടെ പ്രിൻസിപ്പൽ അധ്യാപികയുടെ മുഖത്തടിക്കുകയായിരുന്നു. പിടിവലിക്കിടെ അധ്യാപികയുടെ വസ്ത്രങ്ങളും പ്രിൻസിപ്പൽ വലിച്ച് കീറുന്നത് ദൃശ്യങ്ങളിൽ കാണാം. 

ലഖ്‌നൗ: ഉത്തർപ്രദേശിൽ അധ്യാപക സമൂഹത്തിന് നാണക്കേടായി സ്കൂൾ പ്രിൻസിപ്പലിന്‍റേയും അധ്യാപികയുടേയും വഴക്ക്. സ്കൂളിൽ വൈകി വന്നെന്ന് ആരോപിച്ച് പ്രിൻസിപ്പൽ അധ്യാപികയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ആഗ്രയിലെ സീഗാന ഗ്രാമത്തിലെ ഒരു പ്രീ-സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്‌കൂളിലെ പ്രിൻസിപ്പൽ അധ്യാപികയായ ഗുഞ്ജൻ ചൗധരിയെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.

അധ്യാപിക  സ്കൂളിലേക്ക് വൈകിയെത്തിയെന്നാരോപിച്ച് പ്രിൻസിപ്പൽ വഴക്ക് പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. വഴക്കിനിടെ പ്രിൻസിപ്പൽ അധ്യാപികയുടെ മുഖത്തടിക്കുകയായിരുന്നു. പിടിവലിക്കിടെ അധ്യാപികയുടെ വസ്ത്രങ്ങളും പ്രിൻസിപ്പൽ വലിച്ച് കീറുന്നത് ദൃശ്യങ്ങളിൽ കാണാം. അധ്യാപികയുടെ കൂർത്തയിൽ പ്രിൻസിപ്പൽ പിടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട് വഴക്കിനിടെ വസ്ത്രം വലിച്ച് കീറുകയുമായിരുന്നു.

മോശം പദപ്രയോഗങ്ങൾ നടത്തിയായിരുന്നു ഇരുവരുടേയും വഴക്ക്. മർദ്ദനം തടയാനെത്തിയ അധ്യാപികയുടെ ഡ്രൈവറോടും പ്രിൻസിപ്പൽ മോശമായി പെരുമാറി. നാണമില്ലത്ത പ്രവൃത്തിയാണിതെന്നും ഒരു അധ്യാപിക ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ഡ്രൈവഡ പറയുന്നുണ്ട്. എന്നാൽ ഇതൊന്നും ഗൌനിക്കാതെ അധ്യാപകർ തമ്മിൽ പോരടിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ വിദ്യഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ ഉത്തർപ്രദേശിലെ ഒരു സ്‌കൂളിൽ ഫേഷ്യൽ ചെയ്തു വന്ന അധ്യാപികയെ പ്രധാനാധ്യാപിക  മർദ്ദിച്ചത് വലിയ വിവാദമായിരുന്നു. സംഭവം നടന്ന് ആഴ്ചകൾ മാത്രമുള്ളപ്പോഴാണ് വീണ്ടും അധ്യാപകർ തമ്മിലടിച്ചത്.

Read More : ചോറ്റുപാത്രം തട്ടിപ്പറിച്ചു, ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ മുഖത്ത് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് സഹപാഠി, 17 തുന്നൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് 4 ബസുകളിലായി സ്ത്രീകളെ കൊണ്ടുപോയി, അടുത്ത ജില്ലയിൽ കൊണ്ട് പോയി വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പരാതി
14 ലക്ഷത്തിലധികം പേർ കണ്ട വീഡിയോ! കൈകാണിച്ചാൽ ട്രെയിൻ നിർത്തില്ലെന്നോ? വയോധികക്കായി സ്റ്റോപ്പിട്ട ലോക്കോ പൈലറ്റിന് കയ്യടിച്ച് നെറ്റിസൺസ്