
ദില്ലി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി കേസിലെ പ്രതി ക്രിസ്ത്യൻ മിഷേലിന് ഇഡി കേസിലും ജാമ്യം. ദില്ലി ഹൈക്കോടതിയാണ് മിഷേലിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സ്വർണ കാന്ത ശർമ്മാണ് ജാമ്യം അനുവദിച്ചത്. നേരത്തെ അഴിമതിയിലെ സിബിഐ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി ഏഴു വർഷം കഴിഞ്ഞിട്ടും വിചാരണ നീളുന്നത് ചൂണ്ടികാട്ടിയാണ് സുപ്രീംകോടതി ജാമ്യം നൽകിയത്.
കൊവിഡ് കാലത്ത് ജയിലിലെ 3000 തടവുകാരെ പരോളിലും ഇടക്കാല ജാമ്യത്തിലും വിട്ടയച്ച സാഹചര്യത്തിലും മിഷേലിന് ജാമ്യം നൽകിയിരുന്നില്ല. കേസിന്‍റെ തീവ്രതയും ഗുരുതര സ്വഭാവം ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി ജാമ്യാപേക്ഷ നേരത്തെ തള്ളിയത്. കേസിൽ ക്രിസ്ത്യൻ മിഷേലിനായി അഭിഭാഷകരായ അൽജോ കെ ജോസഫ്, എം എസ് വിഷ്ണു ശങ്കർ, ശ്രീറാം പാറക്കാട്ട് എന്നിവർ ഹാജരായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam