'പൗരത്വ നിയമത്തില്‍ പ്രതികരണം വേണ്ട'; നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി അണ്ണാ ഡിഎംകെ

Published : Jan 13, 2020, 03:21 PM ISTUpdated : Jan 13, 2020, 03:28 PM IST
'പൗരത്വ നിയമത്തില്‍ പ്രതികരണം വേണ്ട'; നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി അണ്ണാ ഡിഎംകെ

Synopsis

പാർട്ടി ജനറൽ കൗൺസിൽ തീരുമാനങ്ങൾ രഹസ്യമാക്കി വയ്ക്കണമെന്ന് പ്രവർത്തകർക്ക് താക്കീതും നല്‍കിയിട്ടുണ്ട്.

ചെന്നൈ: പൗരത്വ നിയമത്തിലും ബിജെപി സഖ്യ വിഷയത്തിലും പ്രതികരിക്കരുതെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അണ്ണാ ഡിഎംകെയുടെ നിര്‍ദ്ദേശം. പൗരത്വ നിയമത്തിനെതിരെ അണ്ണാ ഡിഎംകെയിൽ ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് നിര്‍ദ്ദേശം. പാർട്ടി ജനറൽ കൗൺസിൽ തീരുമാനങ്ങൾ രഹസ്യമാക്കി വയ്ക്കണമെന്ന് പ്രവർത്തകർക്ക് താക്കീതും നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടിൽ പ്രാദേശിക തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് പൗരത്വ നിയമ വിഷയത്തില്‍ അണ്ണാഡിഎംകെയിൽ പൊട്ടിത്തെറിയുണ്ടായത്. 

പരാജയ കാരണം പൗരത്വ നിയമ ഭേദഗതിയിൽ സ്വീകരിച്ച നിലപാടെന്ന് മുതിർന്ന നേതാവും മുൻ എംപിയുമായ അൻവർ രാജ തുറന്നടിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രസ്താവനയുമായി മന്ത്രി നീലോഫർ കഫീൽ രംഗത്തെത്തിയിരുന്നു. അതേസമയം തമിഴ്നാട്ടിൽ എൻആർസി നടപ്പാക്കാൻ അനുവദിക്കില്ല, അത്തരം നീക്കമുണ്ടായാൽ എതിർക്കുമെന്നും മന്ത്രി ആർ ബി ഉദയകുമാർ അറിയിച്ചിരുന്നു. 

തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പളനി സ്വാമിയുടെ മണ്ഡലത്തിൽ പോലും അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി പരാജയപ്പെട്ട സാഹചര്യത്തില്‍ ഭിന്നത രൂക്ഷമായിരുന്നു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സഖ്യകക്ഷിയായ പിഎംകെ പ്രമേയം പാസാക്കിയിരുന്നു.

Read More:പൗരത്വനിയമ ഭേദഗതി: അണ്ണാ ഡിഎംകെയിൽ ഭിന്നത, എൻആർസി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
വർഷം മുഴുവൻ ടിക്കറ്റ് നിരക്കിന് പരിധി ഏർപ്പെടുത്താനാവില്ല, സീസണിലെ വർദ്ധനവ് തിരക്ക് നിയന്ത്രിക്കാൻ; വ്യോമയാന മന്ത്രി