ബിജെപിക്ക് ആശ്വാസം, നിർണായക തീരുമാനമെടുത്ത് എഐഎംഐഎം; പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും

Published : Apr 10, 2026, 09:31 AM IST
AIMIM chief A Owaisi

Synopsis

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎംഐഎം ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. ഹുമയൂൺ കബീറിൻ്റെ പാർട്ടിയുമായുള്ള സഖ്യത്തിൽ നിന്ന് പിന്മാറിയ പാർട്ടി, മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ സ്ഥാനാർത്ഥികളെ നിർത്തും. ഈ നീക്കം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുമെന്നതിനാൽ തൃണമൂലിനും ഇടത്-കോൺഗ്രസ് സഖ്യത്തിനും വെല്ലുവിളിയാകും.

കൊൽക്കത്ത: വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന പശ്ചിമ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ എഐഎംഐഎം തീരുമാനിച്ചു. ഹുമയൂൺ കബീറിൻ്റെ നേതൃത്വത്തിലുള്ള ആം ജനത ഉന്നയുൻ പാർട്ടിയുമായുള്ള സഖ്യത്തിൽ നിന്ന് പിന്മാറുന്നതായി ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ പ്രഖ്യാപിച്ചു. അസദുദ്ദീൻ ഒവൈസിയെ മുന്നിൽ നിർത്തി പശ്ചിമ ബംഗാളിൽ സ്വന്തം സ്ഥാനാർത്ഥികൾക്കായി ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് എഐഎംഐഎം നീക്കം.

ബംഗാളിലെ ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ സ്വന്തം ശക്തി തെളിയിക്കാൻ ഒറ്റയ്ക്ക് മത്സരിക്കുന്നതാണ് ഉചിതമെന്ന് എഐഎംഐഎം പാർട്ടി നേതൃത്വം വിലയിരുത്തി. സഖ്യത്തെക്കുറിച്ച് നേരത്തെ ചർച്ചകൾ നടന്നിരുന്നെങ്കിലും നയപരമായ കാര്യങ്ങളിൽ ഇരു പാർട്ടികളും തമ്മിൽ ധാരണയിലെത്താൻ സാധിച്ചില്ല. മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ എഐഎംഐഎം സ്വന്തം സ്ഥാനാർത്ഥികളെ നിർത്തും. മുർഷിദാബാദ്, മാൾഡ, വടക്കൻ ദിനാജ്‌പൂർ തുടങ്ങിയ ജില്ലകളിൽ ഈ നിലയിൽ എഐഎംഐഎം മത്സരം കടുപ്പിക്കും.

തൃണമൂൽ കോൺഗ്രസിനും, ഇടത്-കോൺഗ്രസ് സഖ്യത്തിനും ഈ നീക്കം വലിയ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. ന്യൂനപക്ഷ വോട്ടുകൾ പല തട്ടിലാകുന്നത് ഫലത്തെ ബാധിച്ചേക്കാം. സഖ്യം തകർന്നതോടെ ഹുമയൂൺ കബീറും സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത. ഇത്തരത്തിൽ മുസ്ലിം വോട്ടുകൾ ഭിന്നിക്കുന്നത് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തത്തപ്പച്ച നിറത്തിലുള്ള ഒരു കോടി സാരികൾ നിർമ്മിക്കാൻ ഉത്തരവിട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; ഇന്ദിരാമ്മ സാരി സ്‌കീം തുടരും
മതപരമായ ചടങ്ങിനിടെ നൽകിയ 'സേവ് ഖമനി' കൊടുത്ത പണി! 96 പേരെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു