തത്തപ്പച്ച നിറത്തിലുള്ള ഒരു കോടി സാരികൾ നിർമ്മിക്കാൻ ഉത്തരവിട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; ഇന്ദിരാമ്മ സാരി സ്‌കീം തുടരും

Published : Apr 10, 2026, 08:44 AM IST
Revanth Reddy

Synopsis

തെലങ്കാന സർക്കാർ ഇന്ദിരമ്മ സൗജന്യ സാരി വിതരണ പദ്ധതി ഈ വർഷവും തുടരുന്നു. കഴിഞ്ഞ വർഷത്തെ നീല നിറത്തിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ചുവന്ന ബോർഡറോടു കൂടിയ തത്തപ്പച്ച നിറത്തിലുള്ള ഒരു കോടി സാരികളാണ് വിതരണം ചെയ്യുക. ഏകദേശം 450 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി പ്രാദേശിക നെയ്ത്തുകാർക്ക് തൊഴിൽ നൽകാനും ലക്ഷ്യമിടുന്നു.

ഹൈദരാബാദ്: തെലങ്കാനയിൽ സ്ത്രീകൾക്കുള്ള സൗജന്യ സാരി വിതരണ പദ്ധതി (ഇന്ദിരമ്മ സാരി പദ്ധതി) ഈ വർഷവും തുടരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത്തവണ പുതുപുത്തൻ നിറത്തിലും ഡിസൈനിലുമാണ് സാരികൾ വിതരണം ചെയ്യുന്നത്. കഴിഞ്ഞ തവണ നീല നിറത്തിലുള്ള സാരികളാണ് നൽകിയത്. ഇത്തവണ പാരറ്റ് ഗ്രീൻ (തത്തപ്പച്ച) നിറത്തിലുള്ള സാരികളാണ് വിതരണം ചെയ്യുക. ചുവന്ന ബോർഡറോട് കൂടിയതാണ് ഈ പുതിയ ഡിസൈൻ. ഒരു കോടി സാരികൾ നിർമ്മിക്കുന്നതിനായി തെലങ്കാന സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സർക്കാർ ഓർഡർ നൽകി. ഏകദേശം 450 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്.

ഒരേ നിറത്തിലുള്ള സാരികൾക്ക് പകരം ഓരോ വർഷവും വ്യത്യസ്ത ഡിസൈനുകൾ നൽകണമെന്ന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരമാണ് ഈ മാറ്റം. ഒക്ടോബറോടെ സാരികളുടെ നിർമ്മാണം പൂർത്തിയാക്കി വിതരണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മുൻപ് ഘട്ടം ഘട്ടമായിട്ടായിരുന്നു വിതരണമെങ്കിൽ, ഇത്തവണ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഒരേസമയം സാരികൾ നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്. സിർസില്ല, കരീംനഗർ, വാറങ്കൽ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ നെയ്ത്തുകാരെ ഈ ഉൽപ്പാദന പ്രക്രിയയിൽ പങ്കാളികളാക്കും. ഇത് പ്രാദേശിക നെയ്ത്ത് തൊഴിലാളികൾക്ക് വലിയ രീതിയിൽ തൊഴിലും വരുമാനവും ഉറപ്പാക്കാൻ സഹായിക്കും. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായും പ്രാദേശിക നെയ്ത്തുകാരെ സഹായിക്കുന്നതിനുമാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മതപരമായ ചടങ്ങിനിടെ നൽകിയ 'സേവ് ഖമനി' കൊടുത്ത പണി! 96 പേരെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും; ബിഹാർ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും, പുതിയ മുഖ്യമന്ത്രിയെ 13ന് തീരുമാനിക്കും