ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചവരിൽ പ്രളയത്തില്‍ കേരളത്തിന് കൈത്താങ്ങായ സൈനികനും

Published : Feb 28, 2019, 02:41 PM ISTUpdated : Feb 28, 2019, 03:17 PM IST
ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചവരിൽ പ്രളയത്തില്‍ കേരളത്തിന് കൈത്താങ്ങായ സൈനികനും

Synopsis

മകന്റെ പിറന്നാളാഘോഷം കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് സിദ്ധാര്‍ഥ് വസിഷ്ഠ് ശ്രീനഗറിലേക്ക് മടങ്ങിയെത്തിയത്. പ്രളയ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാവിക സേനയിലെ അംഗമായിരുന്നു സിദ്ധാര്‍ഥ് വസിഷ്ഠ്. 

ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ നിരീക്ഷണ പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചവരിൽ ഒരാൾ കേരളത്തിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ വ്യോമസേന ഉദ്യോഗസ്ഥന്‍. സ്ക്വാഡ്രണ്‍ ലീഡര്‍ സിദ്ധാര്‍ഥ് വസിഷ്ഠാണ് ഇന്നലെ ഹെലികോപ്റ്റര്‍ തര്‍ന്ന് മരിച്ചത്.

ചണ്ഡിഗഡിലെ വീട്ടില്‍ 2 വയസ്സുകാരന്‍ അംഗദിന്‍റെ പിറന്നാളാഘോഷത്തിന്റെ മധുരം മാറും മുമ്പാണ് അച്ഛന്‍ സിദ്ധാര്‍ഥ് വസിഷ്ഠിന്‍റെ വേര്‍പാട്. മകന്റെ പിറന്നാളാഘോഷം കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് സിദ്ധാര്‍ഥ് വസിഷ്ഠ് ശ്രീനഗറിലേക്ക് മടങ്ങിയെത്തിയത്. 155 ഹെലികോപ്റ്റര്‍ യൂണിറ്റിലെ സ്ക്വാഡ്രണ്‍ ലീഡറായിരുന്നു ഇദ്ദേഹം. അതിര്‍ത്തി മേഖലയില്‍ നിരീക്ഷണ പറക്കലിനിടെയാണ് യന്ത്രത്തകരാറ് മൂലം കോപ്റ്റര്‍ ബുദ്ഗാമില്‍ തകര്‍ന്നുവീണത്. 

9 കൊല്ലം മുമ്പാണ്  സിദ്ധാര്‍ഥ് സേനയുടെ ഭാഗമായത്. പ്രളയ രക്ഷാപ്രവര്‍ത്തനത്തിലെ സേവനത്തെ മുന്‍നിര്‍ത്തി അദ്ദേഹത്തെ തേടി ജനുവരി 26 ന് ആദരവുമെത്തിയിരുന്നു. സിദ്ധാര്‍ഥിന്‍റെ ഭാര്യ, അച്ഛന്‍, രണ്ട് അമ്മാവന്‍മാര്‍ എന്നിവര്‍ സേനയുടെ ഭാഗമാണ്. ഭാര്യ ആര്‍തി വസിഷ്ഠും വ്യോമസേനയില്‍ സ്ക്വാര്‍ഡണ്‍ ലീഡറാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു