വായുമലിനീകരണം അഞ്ച് വർഷം വരെ തടവോ ഒരു കോടി വരെ പിഴയോ ലഭിക്കാവുന്ന കുറ്റം; രാജ്യ തലസ്ഥാനത്തിനായി പുതിയ നിയമം

Published : Oct 29, 2020, 05:29 PM IST
വായുമലിനീകരണം അഞ്ച് വർഷം വരെ തടവോ ഒരു കോടി വരെ പിഴയോ ലഭിക്കാവുന്ന കുറ്റം; രാജ്യ തലസ്ഥാനത്തിനായി പുതിയ നിയമം

Synopsis

ദില്ലിയടക്കമുള്ള തലസ്ഥാന മേഖലയിൽ വായു മലിനീകരണമുണ്ടാക്കുന്നത് അഞ്ച് വർഷം വരെ  തടവോ ഒരു കോടി രൂപ വരെ പിഴയോ  ലഭിക്കാവുന്ന കുറ്റമാക്കി.

ദില്ലി: ദില്ലിയടക്കമുള്ള തലസ്ഥാന മേഖലയിൽ വായു മലിനീകരണമുണ്ടാക്കുന്നത് അഞ്ച് വർഷം വരെ  തടവോ ഒരു കോടി രൂപ വരെ പിഴയോ  ലഭിക്കാവുന്ന കുറ്റമാക്കി. വായു മലിനികരണം  തടയാൻ  ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന  ഓർഡിനൻസിലാണ് ശിക്ഷ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

സുപ്രീംകോടതി വിഷയത്തിൽ കർശനനിലപാട് സ്വീകരിച്ചതോടെ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തിയത്. വായു മലിനമാക്കുന്നവർ  അഞ്ച് വർഷം വരെ  തടവോ ഒരു കോടി രൂപ വരെ പിഴയോ  ലഭിക്കുന്ന കുറ്റമാക്കി  ഓർഡിനൻസ് ഇറക്കി. 

ഓർഡിനൻസിന് രാഷ്ട്രപതി അംഗീകാരം നൽകിയതോടെ നിയമമായി. ഓർഡിനൻസ് പ്രകാരം മലിനീകരണം തടയാൻ സ്ഥിരം  കമ്മീഷൻ നിലവിൽ വരും. കമ്മീഷൻ ഉത്തരവുകൾ പാലിച്ചില്ലെങ്കിലാണ് തടവോ പിഴയോ ലഭിക്കുക.

18 അംഗ  കമീഷനിൽ ദില്ലി,  യുപി, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ പ്രതിനിധികളുണ്ടാവും. സമിതിയുടെ മുഴുവൻ സമയ ചെയർപേഴ്‌സണെ കേന്ദ്രസർക്കാർ നിയമിക്കും. കമ്മീഷൻ ഉത്തരവുകൾ സിവിൽ കോടതികളിൽ ചോദ്യം ചെയ്യാനാകില്ല. ദേശീയ ഹരിത ട്രിബ്യൂണലിൽ  അപ്പീൽ നൽകാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു
കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല