
ദില്ലി: ദില്ലിയിൽ വായുമലിനീകരണ തോത് രൂക്ഷമായി തുടരുന്നു. ശരാശരി മലിനീകരണ തോത് 266 ആയി. വരും ദിവസങ്ങളിൽ ഇനിയും ഉയരും എന്നാണ് മുന്നറിയിപ്പ്. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി നടപ്പാക്കാൻ ആണ് അധികൃതരുടെ തീരുമാനം. പത്തില്‍ 7 കുടുംബങ്ങളും മലിനീകരണം കാരണം ബുദ്ധിമുട്ടുന്നു എന്നാണ് സർവേ ഫലം പുറത്തുവന്നിരിക്കുന്നത്. 62 ശതമാനം കുടുംബങ്ങളിൽ ഒരാൾക്ക് എങ്കിലും കണ്ണെരിച്ചിൽ, 31 ശതമാനം കുടുംബങ്ങളിൽ ശ്വാസ തടസ്സം, ആസ്മ എന്നിവയും അനുഭവിക്കേണ്ടി വരുന്നുവെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ദീപാവലി രാത്രിയിൽ നഗരത്തിൽ ചിലയിടങ്ങളിൽ മലിനീകരണ തോത് 999 വരെ എത്തി എന്നും സർവേയിൽ പറയുന്നു , ലോക്കൽ സർക്കിൾസ് എന്ന സംഘടനയാണ് സർവേ നടത്തിയത്. എന്നാൽ ആശ്വാസകരമായ വാർത്തയും പുറത്തുവരുന്നുണ്ട്. 2015 ന് ശേഷം താരതമന്യേന മെച്ചപ്പെട്ട വായുഗുണനിലവാരമാണ് ഇപ്പോൾ ദീപാവലിക്ക് ശേഷം ദില്ലിയിലുള്ളത്. പുക മൂടിയ അന്തരീക്ഷമാണ് ഇപ്പോൾ ദില്ലിയിലുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam