
മുംബൈ: കൊൽക്കത്തയിൽ നിന്നും ഇന്ന് രാവിലെ 7.30 ന് കുർള റെയിൽവെ സ്റ്റേഷനിലെത്തിയ ഷാലിമാർ എക്‌സ്പ്രസിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. യാത്രക്കാർ പോയ ശേഷം ജീവനക്കാർ വൃത്തിയാക്കാൻ കയറിയപ്പോഴാണ് ട്രയിനിലെ കോച്ചിനകത്ത് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
സ്ഫോടകവസ്തുക്കൾ വയറുമായി ബന്ധിപ്പിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതിൽ ഡിറ്റൊണേറ്റർ ഇല്ലായിരുന്നു. എന്നാൽ തീപിടിച്ചിരുന്നെങ്കിൽ ഇത് പൊട്ടിത്തെറിച്ചേനെയെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.
ട്രെയിനിലെ ഒരു കോച്ചിനടിയിൽ ബോക്സിനകത്ത് അടച്ചുവെച്ച നിലയിലായിരുന്നു ബോംബ്. "നമുക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ബിജെപിക്ക് കാണിച്ചുകൊടുക്കണം" എന്നെഴുതിയ കുറിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു. ഭീതി ഉയർന്നതോടെ റെയിൽവെ സ്റ്റേഷനിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം നടത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam