'ഒന്നും സംഭവിക്കില്ല, എവിടെ വേണമെങ്കിലും പരാതിപ്പെട്ടോ'; യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സത്ന ബിജെപി കൗൺസിലറുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണം

Published : Dec 28, 2025, 03:53 PM IST
Rape case

Synopsis

മധ്യപ്രദേശിലെ സത്‌നയിൽ ബിജെപി കൗൺസിലറുടെ ഭർത്താവ് അശോക് സിങ് യുവതിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ചതായി പരാതി. ആറുമാസം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഇയാൾ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തുവരികയായിരുന്നു.  

സത്‌ന: മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ ബിജെപി കൗൺസിലറുടെ ഭർത്താവ് യുവതിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. റാംപുർ ബാഗേലൻ നഗർ പരിഷത്തിലെ ബിജെപി കൗൺസിലറുടെ ഭർത്താവായ അശോക് സിങ്ങിനെതിരെയാണ് യുവതി പൊലീസിനെ സമീപിച്ചിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

യുവതിയുടെ പരാതി പ്രകാരം ഏകദേശം ആറുമാസം മുൻപാണ് അശോക് സിങ് ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി കത്തിമുനയിൽ നിർത്തി പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ യുവതിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. ഈ ദൃശ്യങ്ങൾ കാണിച്ച് കഴിഞ്ഞ ആറുമാസമായി ഇയാൾ തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും തുടർച്ചയായി ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയാണെന്നും യുവതി ആരോപിക്കുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പ്രതിയുടെ അഹങ്കാരവും വെല്ലുവിളിയും വ്യക്തമാണ്. പീഡനവിവരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമെന്നും പൊലീസിൽ പരാതിപ്പെടുമെന്നും കരഞ്ഞുകൊണ്ട് യുവതി പറയുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ, "എനിക്കൊന്നും സംഭവിക്കില്ല, ഒന്നും സംഭവിക്കില്ല... എവിടെ വേണമെങ്കിലും പരാതിപ്പെട്ടോ" എന്ന് അശോക് സിങ്ങ് പുച്ഛത്തോടെ മറുപടി നൽകുന്നു. അതേസമയം, ഇയാൾ ഒരു പൊലീസുകാരനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തന്റെ ജീവനും കുടുംബത്തിനും ഭീഷണിയുള്ളതിനാലാണ് ഇത്രയും നാൾ മിണ്ടാതിരുന്നതെന്ന് യുവതി പറഞ്ഞു. ഡിസംബർ 20-ന് ഇയാൾ വീണ്ടും അതിക്രമത്തിന് മുതിർന്നതോടെയാണ് യുവതി സത്‌ന എസ്പി ഹൻസ്‌രാജ് സിങ്ങിന് രേഖാമൂലം പരാതി നൽകിയത്. കേസ് ഡിവൈഎസ്പി മനോജ് ത്രിവേദിക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ പരാതി നൽകി അഞ്ച് ദിവസം കഴിഞ്ഞിട്ടും ഇയാൾക്കെതിരെ പൊലീസ് കൃത്യമായ നടപടിയെടുക്കുന്നില്ലെന്നും തന്നെയും കുടുംബത്തെയും അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും യുവതി പറയുന്നു. വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും ഇതുവരെ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദി​ഗ് വിജയ് സിങ്ങിനെ പിന്തുണച്ച് ശശി തരൂർ; 'സംഘടന ശക്തിപ്പെടുത്തണമെന്നതിൽ സംശയമില്ല'
ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്, തെളിയിക്കാൻ എന്ത് സർട്ടിഫിക്കറ്റാണ് വേണ്ടത്; വംശീയ ആക്രമണത്തിന് ഇരയായ എംബിഎ വിദ്യാർഥി മരണത്തിന് കീഴടങ്ങി