അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റി; പുതിയ തീയതി പിന്നീടെന്ന് ബിജെപി

Published : Apr 26, 2022, 02:19 PM IST
 അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റി; പുതിയ തീയതി പിന്നീടെന്ന് ബിജെപി

Synopsis

ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് അമിത് ഷായുടെ സന്ദര്‍ശനം നീട്ടിവെച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. 

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ (Amit Shah) കേരള സന്ദര്‍ശനം മാറ്റിവെച്ചു. വെള്ളിയാഴ്ച്ച അമിത് ഷാ കേരളത്തില്‍ എത്തില്ല. പുതിയ തിയതി ഉടന്‍ തീരുമാനിക്കുമെന്ന് ബിജെപി അറിയിച്ചു. ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് അമിത് ഷായുടെ സന്ദര്‍ശനം നീട്ടിവെച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് വർധിച്ച് വരുന്ന മതഭീകരവാദ പ്രവർത്തനത്തിനെതിരെ പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നതെന്നായിരുന്നു ബിജെപി കേരള ഘടകം നേരത്തെ അറിയിച്ചത്.

'ശ്രീനാരായണ ഗുരുവിന്‍റെ ദർശനം വഴികാട്ടി'; ശിവഗിരി നവതി ആഘോഷത്തിൽ നരേന്ദ്ര മോദി

ദില്ലി: ശ്രീനാരായണ ഗുരു (Sree narayana guru) ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). ശ്രീനാരായണ ഗുരുവിന്‍റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദര്‍ശനം ദേശ സ്നേഹത്തിന് ആധ്യാത്മികമായ ഉയരം നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്‍റെ ദർശനം ആത്മനിർഭർ ഭാരതിന് വഴികാട്ടിയായി. തർക്കത്തിലൂടെയും വിവാദത്തിലൂടെയും സമൂഹത്തിൽ ഒരു മാറ്റവും വരുത്താനാകില്ലെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. ദില്ലിയിലെ വസതിയിൽ ശിവഗിരി തീർത്ഥാടനത്തിൻറെ നവതി ആഘോഷവും ബ്രഹ്മവിദ്യാലയത്തിന്‍റെ കനകജൂബിലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു നരേന്ദ്ര മോദി.

മലയാളത്തിൽ സംസാരിച്ച് തുടങ്ങിയാണ് ശിവഗിരി തീർത്ഥാടനത്തിന്‍റെ നവതി ആഘോഷവും ബ്രഹ്മവിദ്യാലയത്തിന്‍റെ കനകജൂബിലിയും നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഉത്തരാഖണ്ഡിലെ പ്രളയത്തിൽ ശിവഗിരിയിലെ സന്ന്യാസിമാർ കുടുങ്ങിയപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന തന്നോട് സഹായം തേടിയത് നരേന്ദ്ര മോദി ഓർത്തു. ഏറെക്കാലമായി മഠവുമായി അടുത്ത ബന്ധമുണ്ട്. ശ്രീനാരായണ ഗുരുവിന്‍റെ ദർശനം ജാതിവ്യവസ്ഥയിലെ തൊട്ടുകൂടായ്മയ്ക്കെതിരെ പോരാടാൻ സഹായിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആധുനികതയ്ക്കായി ഗുരു വാദിച്ചപ്പോഴും ഭാരതീയ സംസ്ക്കാരത്തെയും ആദ്ധ്യാത്മിക മൂല്യങ്ങളെയും ശക്തിപ്പെടുത്തി. ശിവഗിരിയടക്കമുള്ള സ്ഥലങ്ങള്‍ ഏകഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ആശയത്തിന്‍റെ പ്രതിഷ്ഠാ സ്ഥാനമാണ്. ഗുരുവിന്‍റെ ജനനത്തിലൂടെ കേരളം പുണ്യഭൂമിയായി മാറി. വര്‍ക്കലയെ ദക്ഷിണകാശിയെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. നവതി ആഘോഷങ്ങളുടെ ലോഗോ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരും ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ സെക്രട്ടറി ഋതംഭരാനന്ദ തുടങ്ങിയവരും പങ്കെടുത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ