'മതം അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടനയ്ക്ക് വിരുദ്ധം'; ലോക്‌സഭയിൽ അമിത് ഷായും അഖിലേഷ് യാദവും തമ്മിൽ വാക്പോര്

Published : Apr 16, 2026, 03:48 PM IST
Akhilesh Yadav

Synopsis

വനിതാ സംവരണ ബില്ലിൽ മുസ്ലിം സ്ത്രീകൾക്ക് പ്രത്യേക സംവരണം വേണമെന്ന സമാജ്‌വാദി പാർട്ടിയുടെ ആവശ്യത്തെച്ചൊല്ലി ലോക്‌സഭയിൽ അമിത് ഷായുമായി രൂക്ഷമായ വാക്പോരുണ്ടായി. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് അമിത് ഷാ വ്യക്തമാക്കിയപ്പോൾ, ജാതി സെൻസസ് ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അഖിലേഷ് ആരോപിച്ചു

ദില്ലി: ലോക്‌സഭയിൽ മതാടിസ്ഥാനത്തിലുള്ള സംവരണത്തെച്ചൊല്ലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും തമ്മിൽ രൂക്ഷമായ വാക്പോര്. വനിതാ സംവരണ ബില്ലിലും മണ്ഡല പുനർനിർണ്ണയ ബില്ലിലും പിന്നാക്ക വിഭാഗങ്ങൾക്കും മുസ്ലിം സ്ത്രീകൾക്കും പ്രത്യേക സംവരണം വേണമെന്ന് സമാജ്‌വാദി പാർട്ടി ആവശ്യപ്പെട്ടതാണ് തർക്കത്തിന് തുടക്കമിട്ടത്. എന്നാൽ മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് അമിത് ഷാ മറുപടിയിൽ പറഞ്ഞു. നമ്മുടെ ഭരണഘടന മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കുന്നില്ല. മുസ്ലിം സ്ത്രീകൾക്ക് ടിക്കറ്റ് നൽകുന്നതിൽ എസ്.പിയെ ആരും തടയുന്നില്ല, പക്ഷേ നിയമപരമായ സംവരണം സാധ്യമല്ലെന്നും അമിത് ഷാ പറഞ്ഞു.

എന്നാൽ ജനസംഖ്യയുടെ വലിയ ഭാഗമായ മുസ്ലിം സ്ത്രീകൾക്ക് എന്തുകൊണ്ട് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് അഖിലേഷ് യാദവ് ചോദിച്ചു. സെൻസസ് പൂർത്തിയാക്കാതെ മണ്ഡല പുനർനിർണ്ണയത്തിലേക്ക് കടക്കുന്ന സർക്കാരിന്റെ തിടുക്കത്തെ അദ്ദേഹം ചോദ്യം ചെയ്തു. ഇത് ജാതി സെൻസസ് ഒഴിവാക്കാനുള്ള നീക്കമാണെന്നും അദ്ദേഹം വിമർശിച്ചു. സെൻസസ് നടപടികൾ ആരംഭിച്ചതായും ഇതിൽ ജാതി വിവരങ്ങൾ ഉൾപ്പെടുത്തുമെന്നും അമിത് ഷാ സഭയിൽ ഉറപ്പുനൽകി. 2027-ഓടെ ഇത് പൂർത്തിയാകുമെന്നാണ് സർക്കാർ സൂചിപ്പിക്കുന്നത്.

ലോക്‌സഭാ സീറ്റുകളുടെ എണ്ണം: പുതിയ ബില്ലുകൾ പ്രകാരം ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 850 വരെയായി ഉയർത്താനാണ് നീക്കം. 2029-ലെ പൊതുതെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഭരണഘടനാ (131-ാം ഭേദഗതി) ബിൽ 2026, മണ്ഡല പുനർനിർണ്ണയ ബിൽ 2026 എന്നിവയാണ് സഭയിൽ അവതരിപ്പിച്ചത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണ്ണയത്തിലൂടെ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒന്നിച്ച് നിന്ന് ഇതിഹാസം രചിക്കാം, എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ല; വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം
ഹൈക്കമാൻഡ് നിർദ്ദേശത്തിന് പുല്ലുവില! 'മുഖ്യമന്ത്രി കസേരയിൽ' ചർച്ച കൊഴുക്കുന്നു, അതൃപ്‌തിയിൽ നേതാക്കൾ