അണ്ണാ സര്‍വകലാശാലയിലെ പാഠ്യപദ്ധതിയില്‍ ഭഗവത് ഗീത; പ്രതിഷേധം കനക്കുന്നു

Published : Sep 28, 2019, 07:29 AM ISTUpdated : Sep 28, 2019, 09:28 AM IST
അണ്ണാ സര്‍വകലാശാലയിലെ പാഠ്യപദ്ധതിയില്‍ ഭഗവത് ഗീത; പ്രതിഷേധം കനക്കുന്നു

Synopsis

ബിടെക് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോഴ്സിന്റെ ഭാഗമായാണ് സര്‍വകലാശാല ഭഗവത് ഗീത ഉള്‍പ്പെടുത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇത് ഓപ്ഷണല്‍ വിഷയം മാത്രമാണെന്ന വിശദീകരണവുമായി യൂണിവേഴ്സിറ്റി രംഗത്തെത്തി.

ചെന്നൈ: അണ്ണാ സര്‍വകലാശാലയില്‍ എംടെക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഭഗവത് ഗീത പഠനവിഷയമാക്കിയ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു. സര്‍വകലാശാല നടപടിക്കെതിരെ ഡിഎംകെയും ഇടത് പാര്‍ട്ടികളും രംഗത്തെത്തി. അതേസമയം, ഗീതാ പഠനം ഓപ്ഷണല്‍ വിഷയം മാത്രമാണെന്നും ആരെയും നിര്‍ബന്ധിക്കില്ലെന്നും സര്‍വകലാശാല വിശദീകരിച്ചു.

വ്യക്തിത്വ വികസനത്തിന്‍റെ ഭാഗമായി എംടെക്ക് മൂന്നാം സെമസ്റ്റര്‍ ഫിലോസഫി പേപ്പറിലാണ് ഓഡിറ്റ് കോഴ്സായി ഭഗവത് ഗീത ഉള്‍പ്പെടുത്തിയത്. എഐസിടിഇ 2018ല്‍ പുറത്തിറക്കിയ മുപ്പതോളം ഓഡിറ്റ് കോഴ്സുകളുടെ സര്‍ക്കുലറില്‍ നിന്നാണ് സര്‍വ്വകലാശാല ഗീത തെരഞ്ഞെടുത്തത്. മൂന്ന് ക്രെഡിറ്റ് പോയിന്‍റുള്ള ഫിലോസഫി പേപ്പര്‍ നിര്‍ബന്ധമായും പഠിക്കണമെന്നായിരുന്നു സര്‍വ്വകലാശാല സര്‍ക്കുലര്‍.

വിദ്യാര്‍ത്ഥികള്‍ക്കും ഒരു വിഭാഗം അധ്യാപകര്‍ക്കും പുറമേ, ഡിഎംകെയും ഇടത് പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സര്‍വകലാശാല പുതിയ സര്‍ക്കുലര്‍ ഇറക്കി. ഫിലോസഫി പേപ്പര്‍ നിര്‍ബന്ധമെങ്കിലും, ഗീതയും തത്വശാസ്ത്രവും ഉള്‍പ്പെടുന്ന പാഠഭാഗം ഓപ്ഷണലായി പഠിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

36000 രൂപ മാസ ശമ്പളമുള്ള ഭാര്യക്ക് 5000 രൂപ ജീവനാംശം; ഭർത്താവിൻ്റെ വാദം അംഗീകരിച്ച് അലഹബാദ് ഹൈക്കോടതി; ജീവനാംശം നൽകേണ്ടെന്ന് വിധി
ലിബിയയിൽ ഇന്ത്യൻ ദമ്പതികളും മൂന്ന് വയസുകാരി മകളെയും തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം 2 കോടി ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് സന്ദേശം