
ദില്ലി: കേന്ദ്ര സർക്കാരിന്റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ദില്ലിക്കുമേൽ അടിച്ചേൽപ്പിക്കരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലിയിലെ ആരോഗ്യ പദ്ധതി ആയുഷ്മാന്‍ ഭാരതിനെക്കാള്‍ പത്തു മടങ്ങ് മെച്ചമാണെന്നും കെജ്രിവാൾ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനയച്ച കത്തിലായിരുന്നു കെജ്രിവാളിന്റെ പരാമർശം.
ദില്ലിയിൽ നിലവിൽ മികച്ച ആരോഗ്യ പദ്ധതി ഉണ്ട്. ഈ പദ്ധതി നിർത്തലാക്കി ആയുഷ്മാന്‍ ഭാരത് കൊണ്ടുവന്നാൽ അത് ദില്ലിയിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കെജ്രിവാൾ കത്തിൽ കുറിക്കുന്നു. ദില്ലിയിലെ ആരോഗ്യ പദ്ധതിയെക്കാള്‍ ആയുഷ്മാന്‍ പദ്ധതിക്ക് എന്തെങ്കിലും മേന്മ അധികമായി ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ അക്കാര്യം തന്നോട് പറയണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
10,000 രൂപ മാസവരുമാനം ഉള്ളവര്‍ക്ക് മാത്രമേ ആയുഷ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്ന് പറഞ്ഞ കെജ്രിവാൾ ദില്ലിയിലെ അടിസ്ഥാന വേതനക്കാർക്ക് ഇതിലും കൂടുതൽ വരുമാനം ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടി. ആയുഷ് പദ്ധതി അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സ ചിലവുകളാണ് വഹിക്കുക. എന്നാല്‍ ദില്ലിയുടേത് മുഴുവന്‍ ചികിത്സാ ചെലവുകളും വഹിക്കുമെന്നും കെജ്രിവാൾ കത്തില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam