
ദില്ലി: ദില്ലിയിലെ റോഡുകൾ യൂറോപ്യൻ ശൈലിയിൽ പുനർനിർമിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളാകും പുനർനിർമ്മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തിയതായും കെജ്രിവാൾ അറിയിച്ചു.
ആദ്യഘട്ടത്തിനായി 45 കിലോമീറ്റർ വീതം നീളമുള്ള ഒമ്പത് റോഡുകളാണ് സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ 1260 കിലോമീറ്റർ റോഡുകളാണ് ഉള്ളത്. ഇതിന്റെ ഭാഗമായി റോഡുകളിലെ ഇടുങ്ങിയ ഭാഗങ്ങളും പൂർണമായി നീക്കം ചെയ്യും.
എഐഐഎംഎസ്സിൽ നിന്നും ആശ്രാമിലേക്ക് പോകുന്ന റോഡ്, വികാസ് മാർഗ്, മായാപുരിയിസ്‍ നിന്നും മോത്തി ബാഗിലേക്ക് പോകുന്ന റോഡ്, വസീറാബാദ് ഡിപ്പോയിൽ നിന്നും രിതാലയിലേക്ക് പോകുന്ന റോഡ്, ബ്രിട്ടാനിയ ചൗക്കിൽ നിന്നും വെസ്റ്റ് എൻക്ലേവിലേക്ക് പോകുന്ന റോഡ്, ശിവദാസ്പുരിയിൽ നിന്നും പട്ടേൽ മാര്‍ഗിലേക്ക് പോകുന്ന റോഡ്, നർവാണ റോഡ്, അംബേദ്കർ മാർഗിൽ നിന്നും ഡിഫൻസ് കോളനിയിലേക്ക് പോകുന്ന റോഡ്, നിഗംബോധിൽ നിന്നും മാഗസിൻ റോഡിലേക്കുള്ള വഴി എന്നിവയാണ് തുടക്കത്തിൽ യൂറോപ്യൻ ശൈലിയിലേക്ക് മാറ്റുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam