ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ -പാകിസ്ഥാൻ മത്സരത്തെ വിമർശിച്ച് അസദുദ്ദീൻ ഒവൈസി; ഓപ്പറേഷൻ സിന്ദൂര്‍ ചര്‍ച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

Published : Jul 29, 2025, 06:38 AM ISTUpdated : Jul 29, 2025, 07:21 AM IST
AIMIM chief Asaduddin Owaisi (Photo/ANI)

Synopsis

ക്രിക്കറ്റ് മത്സരം കാണാൻ തന്‍റെ മനസാക്ഷി അനുവദിക്കില്ലെന്നും ലോക്സഭയിലെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ എഐഎംഐഎം അധ്യക്ഷൻ ഒവൈസി വ്യക്തമാക്കി

ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ -പാകിസ്ഥാൻ മത്സരത്തെ വിമർശിച്ച് അസദുദ്ദീൻ ഒവൈസി എംപി. രക്തവും വെള്ളവും ഒന്നിച്ചൊഴുകാത്തപ്പോൾ എങ്ങനെ ക്രിക്കറ്റ് കളിക്കുമെന്ന് ഒവൈസി ലോക്സഭയിൽ ചോദിച്ചു. ക്രിക്കറ്റ് മത്സരം കാണാൻ തന്‍റെ മനസാക്ഷി അനുവദിക്കില്ലെന്നും ലോക്സഭയിലെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ എഐഎംഐഎം അധ്യക്ഷൻ ഒവൈസി വ്യക്തമാക്കി.

പഹൽഗാമിലെ ബൈസരണിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരം കാണണമെന്ന് പറയാൻ മനസാക്ഷി അനുവദിക്കുമോയെന്നും ഒവൈസി ചോദിച്ചു, 80ശതമാനത്തോളം പാകിസ്ഥാന്‍റെ വെള്ളവും നമ്മള്‍ തടയുകയാണ്. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യയുടെ ഈ നടപടി. അങ്ങനെയുള്ള സാഹചര്യത്തിൽ ക്രിക്കറ്റ് മത്സരം നടത്താനാകുമോ? ക്രിക്കറ്റ് മത്സരം കാണാൻ തന്‍റെ മനസാക്ഷി അനുവദിക്കുന്നില്ലെന്നും ഒവൈസി പറഞ്ഞു. 

ചര്‍ച്ചയും തീവ്രവാദവും ഒന്നിച്ച് പോകില്ലെന്നും രക്തവും വെള്ളവും ഒന്നിച്ച് ഒഴുകില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നേരത്തെ പറഞ്ഞ പ്രസ്താവന സൂചിപ്പിച്ചായിരുന്നു. ഒവൈസിയുടെ പ്രതികരണം.തിങ്കളാഴ്ച അര്‍ധരാത്രി വരെ ലോക്സഭയിലെ ചര്‍ച്ച നീണ്ടു. ഇന്ന് രാവിലെ 11ന് ചര്‍ച്ച തുടരും. 

പഹൽഗാമിലെ സുരക്ഷ വീഴ്ചയിൽ നടപടി വേണമെന്ന് എൻകെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. വിദേശകാര്യ നയത്തിലും പാളിച്ചയെന്ന് പ്രേമചന്ദ്രൻ ചൂണ്ടികാട്ടി. അതേസമയം, ഓപ്പറേഷൻ സിന്ദൂറിൽ ലോക്സഭയിൽ തുടരുന്ന ചർച്ചയിൽ ഇന്ന് പ്രധാനമന്ത്രി സംസാരിക്കും. മോദിയും ട്രംപും തമ്മിൽ ഒരു ആശയവിനിമയവും നടന്നിരുന്നില്ലെന്ന് ഇന്നലെ ചർച്ചയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ മോദിയും നിലപാട് വ്യക്തമാക്കിയേക്കും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, അമിത്ഷാ തുടങ്ങിയവരും ഇന്ന് സംസാരിക്കും. രാജ്യസഭയിലും ഇന്ന് ചർച്ച തുടങ്ങും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആൽബെൻഡസോൾ ഗുളിക കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം, 120 വിദ്യാർത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരുടേയും നില ഗുരുതരമല്ല
വന്ദേ മാതരം ആലാപനം നിർബന്ധമാക്കി: സ്‌കൂൾ അസംബ്ലികൾക്കടക്കം ബാധകം; എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും പുതിയ മാർഗനിർദേശം