'മനുഷ്യരാശിക്ക് ഭീഷണി, ഒഫീഷ്യൽ യാചകർ; ഐഎംഎഫിൽ നിന്ന് വായ്പയെടുത്ത പാകിസ്ഥാനെ പരിഹസിച്ച് ഒവൈസി

Published : May 10, 2025, 10:35 PM IST
'മനുഷ്യരാശിക്ക് ഭീഷണി, ഒഫീഷ്യൽ യാചകർ; ഐഎംഎഫിൽ നിന്ന് വായ്പയെടുത്ത പാകിസ്ഥാനെ പരിഹസിച്ച് ഒവൈസി

Synopsis

'പാകിസ്ഥാൻ ഒഫീഷ്യൽ യാചകരാണ്. അവർ ഐഎംഎഫിൽ നിന്ന് ഒരു ബില്യൺ ഡോളർ വായ്പ എടുത്തു. ഐഎംഎഫ് പാകിസ്ഥാന് ഇന്റർനാഷണൽ മിലിറ്റന്റ് ഫണ്ട് നൽകുന്നു. ഈ പണം ഒരിക്കലും ദാരിദ്ര്യം ഇല്ലാതാക്കാനോ പാകിസ്ഥാനിലെ പോളിയോ നിരക്ക് കുറയ്ക്കാനോ ഉപയോഗിക്കില്ല'.

ദില്ലി: പാകിസ്ഥാന്‍ മനുഷ്യരാശിക്ക് ഭീഷണിയാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. പാകിസ്ഥാന്‍റെ ആണവ ആയുധങ്ങൾ നിരായുധീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആഗോള ശക്തികൾ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐ.എം.എഫ്) നിന്ന് വായ്പ പാക്കേജ് പാകിസ്ഥാൻ നേടിയതിനെയും അദ്ദേഹം വിമർശിച്ചു. "ഔദ്യോഗിക യാചകര്‍" എന്ന് അഭിസംബോധന ചെയ്തായിരുന്നു ഒവൈസിയുടെ പരിഹാസം.

ഭീകരൻ ഒസാമ ബിൻ ലാദൻ പാകിസ്ഥാനിലെ  സൈനിക മേഖലയിൽ ഒളിച്ചു താമസിച്ചു. പാകിസ്ഥാൻ പരാജയപ്പെട്ട രാഷ്ട്രമാണെന്ന് പാശ്ചാത്യ ലോകം തിരിച്ചറിയേണ്ടതുണ്ട്. കൂടാതെ എല്ലാ പ്രധാന രാജ്യങ്ങളും ഒരുമിച്ച് പാകിസ്ഥാന്റെ കൈവശമുള്ള ആണവ ബോംബുകൾ നിരായുധീകരിക്കണമെന്ന് ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അവ മുഴുവൻ മനുഷ്യരാശിക്കും ഭീഷണിയാണെന്നും ഒവൈസി പറഞ്ഞു. ഐഎംഎഫ് 1 ബില്യൺ യുഎസ് ഡോളർ വായ്പ അനുവദിച്ചത് പാകിസ്ഥാന് വേണ്ടിയല്ല, മറിച്ച് അവിടെ തഴച്ചുവളരുന്ന തീവ്രവാദ സംഘടനകൾക്കുള്ളതാണെന്നും ഒവൈസി പറഞ്ഞു.

പാകിസ്ഥാൻ ഒഫീഷ്യൽ യാചകരാണ്. അവർ ഐഎംഎഫിൽ നിന്ന് ഒരു ബില്യൺ ഡോളർ വായ്പ എടുത്തു. ഐഎംഎഫ് പാകിസ്ഥാന് ഇന്റർനാഷണൽ മിലിറ്റന്റ് ഫണ്ട് നൽകുന്നു. യുഎസ്എ, ജർമ്മനി, ജപ്പാൻ എന്നിവർ എങ്ങനെയാണ് ഇതിന് സമ്മതിച്ചത്? ഈ പണം ഒരിക്കലും ദാരിദ്ര്യം ഇല്ലാതാക്കാനോ പാകിസ്ഥാനിലെ പോളിയോ നിരക്ക് കുറയ്ക്കാനോ ഉപയോഗിക്കില്ല. ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും  ഒവൈസി പറഞ്ഞു.

അവർ ഒരു പള്ളിയിലെ ഇമാമിനെ വെടിവച്ചു കൊന്നു. ഒരു ഗുരുദ്വാരയെ ആക്രമിച്ചു.  വീടുകൾക്ക് കേടുപാടുകൾ വരുത്തി. റോഡുകളിൽ ആളുകൾ പരിക്കേറ്റ് കിടന്നു. രജൗരിയിൽ ഒരു സിവിൽ സർവീസുകാരൻ കൊല്ലപ്പെട്ടു. അവർ ഡ്രോണുകൾ അയച്ച് സാധാരണക്കാരെ കൊല്ലുകയാണ്. ജമ്മുവിലെ ആശുപത്രികൾക്ക് അവർ കേടുപാടുകൾ വരുത്തി. പാകിസ്ഥാൻ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്. അവർ ഇത് തുടർന്നും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം