'രാമജന്മഭൂമിക്ക് സമീപം സ്ഥലം നല്‍കാനാകില്ല'; അയോധ്യയിൽ മറ്റെവിടെയെങ്കിലും ഭൂമി നൽകാമെന്നും അയോധ്യ മേയര്‍

Published : Nov 13, 2019, 09:28 AM ISTUpdated : Nov 13, 2019, 10:02 AM IST
'രാമജന്മഭൂമിക്ക് സമീപം സ്ഥലം നല്‍കാനാകില്ല'; അയോധ്യയിൽ മറ്റെവിടെയെങ്കിലും ഭൂമി നൽകാമെന്നും അയോധ്യ മേയര്‍

Synopsis

'വഖഫ് ബോര്‍ഡിന് രാമജന്മഭൂമിയില്‍ സ്ഥലം നല്‍കാനാകില്ല. സർക്കാർ ഏറ്റെടുത്ത 67 ഏക്കറിൽ മുസ്ലീം പള്ളിക്ക് സ്ഥലം നൽകാന്‍ സാധിക്കില്ല'. അയോധ്യയിൽ മറ്റെവിടെയെങ്കിലും ഭൂമി നൽകാമെന്നും മേയര്‍

ദില്ലി: അയോധ്യയിലെ രാമജന്മഭൂമിക്ക് സമീപം സുന്നി വഖഫ് ബോർഡിന് സ്ഥലം നൽകാനാവില്ലെന്ന് അയോധ്യ മേയർ റിഷികേശ് ഉപാധ്യായ. 'വഖഫ് ബോര്‍ഡിന് രാമജന്മഭൂമിയില്‍ സ്ഥലം നല്‍കാനാകില്ല. സർക്കാർ ഏറ്റെടുത്ത 67 ഏക്കറിൽ മുസ്ലീം പള്ളിക്ക് സ്ഥലം നൽകാന്‍ സാധിക്കില്ല. അയോധ്യയിൽ മറ്റെവിടെയെങ്കിലും ഭൂമി നൽകാമെന്നും മേയര്‍ വ്യക്തമാക്കി'. പള്ളിക്കുള്ള ഭൂമി  കണ്ടെത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ സർക്കാർ നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും മേയർ ഋഷികേശ് ഉപാധ്യായ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 

തർക്കഭൂമിയിൽ ക്ഷേത്രം, മുസ്ലീങ്ങൾക്ക് അയോധ്യയിൽ പകരം ഭൂമി: സുപ്രീം കോടതി വിധി...

അയോധ്യ കേസില്‍  തർക്കഭൂമിയില്‍ ഹിന്ദു ക്ഷേത്രം പണിയാമെന്നും മുസ്ലിങ്ങൾക്ക് പകരം ഭൂമി നൽകണമെന്നുമായിരുന്നു സുപ്രീം കോടതി വിധി. മൂന്ന് മാസത്തിനകം കേന്ദ്രസർക്കാർ ട്രസ്റ്റ് രൂപീകരിച്ച് ഇതിനുള്ള പദ്ധതി തയ്യാറാക്കണം, ട്രസ്റ്റിന് കീഴിലാകണം ക്ഷേത്രം പണിയേണ്ടതെന്നും മുസ്ലിങ്ങൾക്ക് പകരം അഞ്ചേക്കർ ഭൂമി നൽകണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യവും പ്രാധാന്യമേറിയതുമായ സ്ഥലത്ത് പള്ളി നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമി നൽകണമെന്നുമായിരുന്നു കോടതി വിധിയില്‍ വ്യക്തമാക്കിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ