മിനാരങ്ങളും താഴികക്കുടവും ഉണ്ടാകില്ല; അയോധ്യ പള്ളി കഅബ മാതൃകയില്‍

By Web TeamFirst Published Sep 20, 2020, 9:26 PM IST
Highlights

മറ്റുള്ള പള്ളികളുടെ രൂപമാതൃകയില്‍ നിന്ന് പൂര്‍ണമായി വ്യത്യാസമായിട്ടായിരിക്കും രൂപ കല്‍പന. ചതുരാകൃതിയില്‍ മെക്കയിലെ കഅബയുടെ മാതൃകയിലായിരിക്കുമെന്നും ആര്‍ക്കിടെക്ചര്‍ അത്തര്‍ ഹുസൈന്‍ പറഞ്ഞു.
 

അയോധ്യ: അയോധ്യയില്‍ നിര്‍മ്മിക്കാനിരിക്കുന്ന പള്ളി കഅബ മാതൃകയിലായിരിക്കുമെന്ന് പള്ളി നിര്‍മ്മാണ ട്രസ്റ്റ്. പരമ്പരാഗത മുഗള്‍ മാതൃകയിലായിരിക്കില്ലെന്നും വ്യത്യസ്തമായിരിക്കുമെന്നും ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സെക്രട്ടറിയുടെ വക്താവും ആര്‍ക്കിടെക്ടുമായ അത്തര്‍ ഹുസൈന്‍ അറിയിച്ചു. ധന്നിപുര്‍ ഗ്രാമത്തിലായിരിക്കും പള്ളി നിര്‍മ്മിക്കുക. 15,000 ചതുരശ്ര അടിയിലായിക്കും പള്ളിയെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഇത് സംബന്ധമായി അന്തിമ തീരുമാനമായിട്ടില്ല.

ബാബരി മസ്ജിദിന്റെ വിസ്തീര്‍ണവും 15,000 ചതുരശ്ര അടിയായിരുന്നു. മറ്റുള്ള പള്ളികളുടെ രൂപമാതൃകയില്‍ നിന്ന് പൂര്‍ണമായി വ്യത്യാസമായിട്ടായിരിക്കും രൂപ കല്‍പന. ചതുരാകൃതിയില്‍ മെക്കയിലെ കഅബയുടെ മാതൃകയിലായിരിക്കുമെന്നും ആര്‍ക്കിടെക്ചര്‍ അത്തര്‍ ഹുസൈന്‍ പറഞ്ഞു.  മിനാരങ്ങളും താഴികക്കുടവും ഉണ്ടായിരിക്കില്ല. പുതിയതായി നിര്‍മ്മിക്കുന്ന പള്ളിക്ക് ബാബരി മസ്ജിദ് എന്ന് പേരിടില്ല. മറ്റ് ചക്രവര്‍ത്തിമാരുടെയോ രാജാക്കന്മാരുടെയോ പേരും പള്ളിക്ക് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികള്‍ക്ക് പള്ളി നിര്‍മ്മാണത്തിന് സംഭാവന നല്‍കാം. മ്യൂസിയം, ആശുപത്രി, ഗവേഷണ കേന്ദ്രം എന്നിവയും ഉള്‍പ്പെടുത്തിയായിരിക്കും കോംപ്ലക്‌സ്.   സംഭാവന ഇതുവരെ സ്വീകരിച്ച് തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് ധന്നിപൂരിലാണ് പള്ളി നിര്‍മാണത്തിന് അഞ്ചേക്കര്‍ സ്ഥലം വിട്ടു നല്‍കിയിരിക്കുന്നത്. 

click me!