'രാമഭക്തർ വഞ്ചിക്കപ്പെട്ടു'; അയോധ്യ സംഭാവന കൊള്ളയിൽ കേസെടുക്കാൻ വൈകരുതെന്ന് വിശ്വഹിന്ദ് പരിഷത്ത്; കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക സംഘം

Published : Jun 25, 2026, 12:24 PM IST
Ayodhya Ram Temple Donation Row

Synopsis

അയോധ്യയിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് എസ്ഐടി കണ്ടെത്തി. മേൽനോട്ടം ഉറപ്പാക്കുന്നതിൽ ട്രസ്റ്റിന് പൊതു വീഴ്ചയുണ്ടായെന്നും എസ്ഐടി പറയുന്നു. അയോധ്യയിലെ സംഭാവന കൊള്ളയിൽ ഉടൻ കേസെടുക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.

ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക സംഘം. അയോധ്യയിൽ ഇന്നും സംഘം പരിശോധ നടത്തും. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കരുതുന്ന 150 ജീവനക്കാരെ കൂടി തിരിച്ചറിഞ്ഞു. അയോധ്യയിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് എസ്ഐടി കണ്ടെത്തി. മേൽനോട്ടം ഉറപ്പാക്കുന്നതിൽ ട്രസ്റ്റിന് പൊതു വീഴ്ചയുണ്ടായെന്നും എസ്ഐടി പറയുന്നു. അയോധ്യയിലെ സംഭാവന കൊള്ളയിൽ ഉടൻ കേസെടുക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ആരാണ് കൊള്ള നടത്തിയതെന്ന തെളിവുണ്ടെന്നാണ് വിഎച്ച്പി പറയുന്നത്. അയോധ്യയിൽ രാമഭക്തർ വഞ്ചിക്കപ്പെട്ടെന്ന് ആരോപിച്ച വിഎച്ച്പി, ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിചാരണ നടക്കണമെന്നും ആവശ്യപ്പെട്ടു.

അടുത്തവർഷം യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്‌ ബിജെപിയെ പ്രതിരോധത്തിലാക്കുന്ന രാഷ്ട്രീയക്കൊടുങ്കാറ്റായി അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് മാറുകയാണ്. ക്ഷേത്രത്തിലെ ഭണ്ഡാരപ്പണം നടത്തിപ്പുകാർ അപഹരിച്ചെന്നതിന്റെ തെളിവുമായി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് കൈമാറിയതോടെ ഉത്തരവാദിത്വത്തിൽനിന്ന് ബിജെപിക്കും സംഘപരിവാറിനും ഒഴിഞ്ഞുമാറാനാവാത്ത അവസ്ഥയായി. ‌പ്രത്യേക ഇന്നലെ അയോധ്യയിൽ എത്തിയിരുന്നു. ഇന്നും ഇതുസംബന്ധിച്ച പരിശോധന തുടരും. തട്ടിപ്പുമായി ബന്ധമുള്ള 150 ജീവനക്കാരെയും തിരിച്ചറിഞ്ഞു. തട്ടിപ്പിന് ഇവരെ നിയന്ത്രിച്ചിരുന്നത് ഉന്നത അധികാരപദവിയിലുള്ള വ്യക്തിയാണെന്നാണ് എസ്ഐടി ചൂണ്ടിക്കാട്ടുന്നത്. മുതിര്‍ന്ന സംഘ പരിവാര്‍ നേതാവിന് കുരുക്ക് മുറുകുന്നത് സംഘടനയെ തന്നെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ചമ്പത് റായിക്കെതിരെ കേസെടുക്കാവുന്ന എല്ലാ സാഹചര്യ തെളിവുകളുമുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ചമ്പത് റായിയുമായി അടുപ്പമുള്ള ചില ക്ഷേത്ര ജീവനക്കാരുടെ വീട്ടില്‍ നിന്ന് ക്ഷേത്രത്തിലെ ആഭരണങ്ങള്‍ കണ്ടെടുത്താതായും അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ട്രസ്റ്റ് അംഗം അനില്‍ മിശ്ര, അഡ്മിനിസ്ട്രേറ്റര്‍ ഗോപാല്‍ റായിയടക്കം 17 പേര്‍ക്കെതിരെ കേസടുക്കാവുന്നതാണന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുളളത്. ചമ്പത് റായിക്കെതിരായ നടപടിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് നിര്‍ണ്ണായകമാകും. സംരക്ഷിക്കാന്‍ നിന്നാല്‍ വരുന്ന യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ബിജെപിക്ക് ഉള്ളില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിലപാടും നിർണ്ണായകമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായ മാറ്റം: ചരിത്രത്തിലാദ്യമായി എൻസിഇആർടി ഒൻപതാം ക്ലാസ് പാഠ്യഭാഗത്തിൽ 1975-ലെ 'അടിയന്തരാവസ്ഥ' ഉൾപ്പെടുത്തി
അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട്, കേസെടുക്കണമെന്ന് വിഎച്ച്പി; 'രാമഭക്തർ വഞ്ചിക്കപ്പെട്ടു'