പശ്ചിമ ബംഗാളിൽ കോവിഡ് ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

Web Desk   | Asianet News
Published : Jun 24, 2020, 10:36 PM IST
പശ്ചിമ ബംഗാളിൽ കോവിഡ് ലോക്ക്ഡൗണ്‍  ജൂലൈ 31 വരെ നീട്ടി

Synopsis

പുതിയ തീരുമാന പ്രകാരം ജൂലൈ 31 വരെ ബംഗാളിൽ ലോക്ക്ഡൗണ്‍ തുടരും. മൂന്നു മണിക്കൂർ നീണ്ട സർവകക്ഷി യോഗത്തിൽ ഇതു സംബന്ധിച്ചു ധാരണയായി. 

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കോവിഡ് ലോക്ക്ഡൗണ്‍ നീട്ടി മമത ബാനര്‍ജിയുടെ പ്രഖ്യാപനം. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ജൂണ്‍ 30ന് അവസാനിക്കാനിരിക്കെയാണ് മമത ബാനർജി സർക്കാരിന്‍റെ തീരുമാനം. 

പുതിയ തീരുമാന പ്രകാരം ജൂലൈ 31 വരെ ബംഗാളിൽ ലോക്ക്ഡൗണ്‍ തുടരും. മൂന്നു മണിക്കൂർ നീണ്ട സർവകക്ഷി യോഗത്തിൽ ഇതു സംബന്ധിച്ചു ധാരണയായി. കോവിഡ് വ്യാപനം തുടരുന്നതുകൊണ്ടാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതെന്നും ലോക്ക്ഡൗണിൽ സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.

അതേ സമയം സംസ്ഥാനത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതോടെ മറ്റ് രോഗികള്‍ക്ക് ചികില്‍സ ലഭിക്കുന്നില്ല എന്ന പരാതി സര്‍വ്വകക്ഷിയോഗത്തില്‍ ഉയര്‍ന്നു. ഇത് പരിഹരിക്കാന്‍ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മമത ബാനര്‍ജി അറിയിച്ചു.

അതേ സമയം ഇത്തരം ചികില്‍സയ്ക്ക് വേണ്ടിവരുന്ന വര്‍ദ്ധിച്ച ചിലവ് ചുരുക്കാന്‍ മിനിമം ഫീസ് നിശ്ചയിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും ബംഗാള്‍ മുഖ്യമന്ത്രി അറിയിച്ചു.

ചൊവ്വാഴ്ച ബംഗാളിൽ 370 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 14,728 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 580 പേർ രോഗം ബാധിച്ചു മരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എണ്ണക്കമ്പനികളുടെ സുപ്രധാന അറിയിപ്പ്; രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ല; 'ആവശ്യത്തിന് മാത്രം വാങ്ങുക'
ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഈ വർഷം ഇതുവരെ 170 കസ്റ്റഡി മരണങ്ങൾ