'ഇന്ത്യയെ കീഴടക്കി ഇസ്ലാമിക രാജ്യമാക്കാന്‍ അസിം മുനീറിനോട് ആവശ്യപ്പെട്ടു'; ഷമാ പർവീണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

Published : Aug 07, 2025, 05:01 PM ISTUpdated : Aug 07, 2025, 05:03 PM IST
shama praveen

Synopsis

പാകിസ്ഥാനും തമ്മിലുള്ള സമീപകാല സൈനിക ഏറ്റുമുട്ടലിനിടെ നിരവധി പ്രകോപനപരമായ പോസ്റ്റുകൾ പങ്കിട്ടിരുന്നുവെന്നും എടിഎസ് വ്യക്തമാക്കി.

ബെം​ഗളൂരു: ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ബെംഗളൂരുവിൽ നിന്ന് അറസ്റ്റിലായ ഷമ പർവീൺ എന്ന അനശ്രീ യുവാക്കൾക്കിടയിൽ തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനായി ഒന്നിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായി ഗുജറാത്ത് എടിഎസ്. അന്വേഷകരുടെ അഭിപ്രായത്തിൽ, അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഒരു ഓൺലൈൻ ഭീകര മൊഡ്യൂൾ നടത്തിയിരുന്നു. കൂടാതെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സൈനിക ഏറ്റുമുട്ടലിനിടെ നിരവധി പ്രകോപനപരമായ പോസ്റ്റുകൾ പങ്കിട്ടിരുന്നുവെന്നും എടിഎസ് വ്യക്തമാക്കി.

പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീറിനോട് ഇന്ത്യയെ ആക്രമിച്ച് മുസ്ലീം ഭൂമികളെ ഏകീകരിക്കാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. നിങ്ങൾക്ക് ഇതൊരു സുവർണാവസരമാണ്. ഇസ്ലാം നടപ്പിലാക്കുന്നതിനായി ഖിലാഫത്ത് സ്വീകരിക്കുക, മുസ്ലീം ഭൂമികളെ ഏകീകരിക്കുക, ഹിന്ദുത്വത്തെയും സയണിസത്തെയും ഇല്ലാതാക്കാൻ മുന്നോട്ട് നീങ്ങുകയെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ എഴുതി.

ഇന്ത്യയിൽ ഇസ്ലാമിക വിപ്ലവത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പർവീൺ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നിരവധി പോസ്റ്റുകളും വീഡിയോകളും പങ്കിട്ടിട്ടുണ്ടെന്ന് എടിഎസ് അന്വേഷണത്തിൽ വ്യക്തമായി. ലാഹോറിലെ ലാൽ മസ്ജിദിലെ മൗലാന അബ്ദുൾ അസീസ് ഇന്ത്യൻ സർക്കാരിനെ അട്ടിമറിക്കാൻ മുസ്ലീങ്ങളെ സായുധ പോരാട്ടം നടത്താൻ പ്രോത്സാഹിപ്പിക്കുന്നതും മതപരവും ജാതിപരവുമായ വിഭജനങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് ഭിന്നത വളർത്തുന്നതും കാണിക്കുന്ന വീഡിയോ അവർ പോസ്റ്റ് ചെയ്തിരുന്നു.

സൈന്യത്തെ പിന്തുണയ്ക്കുന്നഇന്ത്യൻ മുസ്ലീങ്ങളെ അപലപിക്കുന്ന തീവ്ര മതപ്രഭാഷകന്റെ വീഡിയോയും ഇവർ പങ്കുവെച്ചു. എക്യുഐഎസ് നേതാവ് മൗലാന അസിം ഉമർ, കൊല്ലപ്പെട്ട അൽ-ഖ്വയ്ദ നേതാവ് അൻവർ അൽ-അവ്‌ലാക്കി എന്നിവരുടെ പ്രകോപനപരമായ പ്രസംഗങ്ങളും പർവീൺ പോസ്റ്റ് ചെയ്തിരുന്നതായി എടിഎസ് അവകാശപ്പെട്ടു.

ഗുജറാത്ത് എ.ടി.എസും സംസ്ഥാന പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ജൂലൈ 28 ന് ബെംഗളൂരുവിലെ ആർ.ടി നഗർ പ്രദേശത്തെ വീട്ടിൽ നിന്നാണ് പർവീണിനെ കസ്റ്റഡിയിലെടുത്തത്. ജാർഖണ്ഡ് സ്വദേശിയായ അവർ കഴിഞ്ഞ മൂന്ന് വർഷമായി നഗരത്തിൽ താമസിച്ചു വരികയായിരുന്നു.

അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നാല് പേരെ കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് അവരുടെ അറസ്റ്റ്. ദില്ലിയിൽ നിന്നുള്ള മുഹമ്മദ് ഫായിഖ്, അഹമ്മദാബാദിൽ നിന്നുള്ള മുഹമ്മദ് ഫർദീൻ, ആരവല്ലിയിലെ മൊദാസയിൽ നിന്നുള്ള സെഫുള്ള ഖുറേഷി, നോയിഡയിൽ നിന്നുള്ള സീഷൻ അലി എന്നിവരാണ് അറസ്റ്റിലായത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറക്കുമതി ചെലവ് ഇടിഞ്ഞു, ക്രൂഡ് ഓയിൽ വിലയിൽ 12ശതമാനം കുറവ്, പക്ഷേ സാധാരണക്കാ‍ർക്ക് ഗുണമൊന്നുമില്ല
ക്രിസ്മസ് പ്രാര്‍ത്ഥന യോഗത്തിനിടെ നാഗ്‍പൂരിൽ മലയാളി വൈദികനും ഭാര്യയും സഹായിയും കസ്റ്റഡിയിൽ