'അമേരിക്കയുടെ തീരുമാനത്തിൽ മറഞ്ഞിരിക്കുന്ന എന്തോ സന്ദേശമുണ്ട്'; ഇന്ത്യ കാത്തിരുന്ന് തിരിച്ചടിക്കണമെന്ന് ശശി തരൂർ

Published : Aug 07, 2025, 03:38 PM IST
Shashi Tharoor

Synopsis

അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളിൽ അമേരിക്കയുടെ തീരുമാനത്തിൽ മാറ്റമൊന്നുമില്ലെങ്കിൽ നമ്മൾ അതേ നിരക്ക് തന്നെ ഏർപ്പെടുത്തണമെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

ദില്ലി: ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്താനും ചൈനയ്ക്ക് കൂടുതൽ ഇളവ് നൽകിയതിലും മറഞ്ഞിരിക്കുന്ന സന്ദേശമുണ്ടെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. ചൈന ഏതാണ്ട് ഇരട്ടി വിലക്കാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത്. എങ്കിലും അവർക്ക് 90 ദിവസത്തെ സമയം മാത്രമേ നൽകി. പക്ഷേ ഇന്ത്യയ്ക്ക് വെറും മൂന്ന് ആഴ്ച മാത്രമേ സമയം നൽകിയിട്ടുള്ളൂ. ഇതിനകം പ്രഖ്യാപിച്ച 25% വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നുവെന്നും ഈ മാസം തീരുവ 50% ആയി ഉയരുമെന്നും തരൂർ വ്യക്തമാക്കി.

അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളിൽ അമേരിക്കയുടെ തീരുമാനത്തിൽ മാറ്റമൊന്നുമില്ലെങ്കിൽ നമ്മൾ അതേ നിരക്ക് തന്നെ ഏർപ്പെടുത്തണമെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയ്ക്ക് ഭീഷണി നയമില്ല. അതിനാൽ നമ്മൾ മൂന്ന് ആഴ്ച കാത്തിരിക്കണം. തുടർന്ന് ഒന്നും മാറിയില്ലെങ്കിൽ തിരിച്ചടിക്കണം. യുഎസ് ഇറക്കുമതിക്ക് ഇന്ത്യയുടെ താരിഫ് ശരാശരി 17% ആണെന്നും അതിനാൽ ട്രംപ് ചുമത്തിയ നിരക്കുകൾ പകരം തീരുവയായി തോന്നുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഷിംഗ്ടണിൽ നിന്ന് മറഞ്ഞിരിക്കുന്ന മറ്റെന്തോ സന്ദേശം ഉള്ളതായി തോന്നുന്നു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം മനസ്സിലാക്കിയ ശേഷം സർക്കാർ പ്രതികരിക്കണം. ഇന്ത്യൻ വംശജരായ അമേരിക്കക്കാർ അവരുടെ സർക്കാരിനെ നീതിപൂർവ്വം നയിക്കാൻ പ്രേരിപ്പിക്കണം. ചൈനയേക്കാൾ ഇന്ത്യയുമായുള്ള ബന്ധത്തിന് മുൻഗണന നൽകണമെന്ന് ഹാലി അടുത്തിടെ ട്രംപിനോട് പറഞ്ഞു. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ സാധനങ്ങളിലും സേവനങ്ങളിലും തീരുവ കാര്യമായ പ്രത്യാഘാതമുണ്ടാക്കുമെന്നും തരൂർ പറഞ്ഞു.

നമ്മുടെ വ്യാപാരം ഏകദേശം 90 ബില്യൺ ഡോളറാണ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വില കൂടിയാൽ, യുഎസിലെ ആളുകളും അവ വാങ്ങുന്നതിന് മുമ്പ് ചിന്തിക്കും. നമ്മുടെ എതിരാളികളായ വിയറ്റ്നാം, ഇന്തോനേഷ്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ചൈന എന്നിവ കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കുകയാണെങ്കിൽ അത് പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ മോശമായ നയതന്ത്രവുമാണ് സ്ഥിതിഗതികൾക്ക് നേരിട്ട് ഉത്തരവാദിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, കർഷകരുടെ താൽപ്പര്യങ്ങൾ വിട്ടുവീഴ്ച ചെയ്യാൻ അനുവദിക്കില്ലെന്ന് മോദി പറഞ്ഞു. എന്നാൽ ആരുടെയും പേര് പരാമർശിക്കുകയോ യുഎസ് തീരുവകളെക്കുറിച്ച് പരസ്യമായി പരാമർശിക്കുകയോ ചെയ്തില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദി​ഗ് വിജയ് സിങ്ങിനെ പിന്തുണച്ച് ശശി തരൂർ; 'സംഘടന ശക്തിപ്പെടുത്തണമെന്നതിൽ സംശയമില്ല'
ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്, തെളിയിക്കാൻ എന്ത് സർട്ടിഫിക്കറ്റാണ് വേണ്ടത്; വംശീയ ആക്രമണത്തിന് ഇരയായ എംബിഎ വിദ്യാർഥി മരണത്തിന് കീഴടങ്ങി