ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു; രാജസ്ഥാനിൽ വൻ വിവാദം

Published : Jul 12, 2026, 12:32 AM IST
Mortuary

Synopsis

രാജസ്ഥാനിലെ ഭിൽവാര സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അഞ്ച് ഗർഭിണികൾ മരിച്ചു. അണുബാധയും മെഡിക്കൽ അനാസ്ഥയുമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുമ്പോൾ, ഓരോരുത്തർക്കും വ്യത്യസ്ത ആരോഗ്യപ്രശ്നങ്ങളായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു.

ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയരായ അഞ്ച് ഗർഭിണികൾ മരിച്ചു. ആശുപത്രിയിലെ മാതൃ-ശിശു ആരോഗ്യ വിഭാഗത്തിൽ നടന്ന അസ്വാഭാവിക മരണങ്ങൾ മെഡിക്കൽ അനാസ്ഥയെന്ന് ആരോപിച്ച് വൻ പ്രതിഷേധം ഉയർന്നു. ഓപ്പറേഷൻ തിയേറ്ററിൽ നിന്നുള്ള കൾച്ചർ റിപ്പോർട്ടിൽ അപകടകരമായ ബാക്ടീരിയൽ അണുബാധയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം.

എന്നാൽ ആശുപത്രി അധികൃതരും ജില്ലാ കളക്ടർ ജാസ്മീത് സിംഗ് സന്ധുവും ആരോപണം നിഷേധിച്ചു. ഓരോ സ്ത്രീയും വ്യത്യസ്തമായ ആരോഗ്യപ്രശ്നങ്ങളും സങ്കീർണ്ണതകളും കാരണമാണ് മരിച്ചതെന്നും അണുബാധയല്ല മരണകാരണമെന്നുമാണ് ഔദ്യോഗിക വിശദീകരണം. മുൻകരുതൽ എന്ന നിലയിൽ ഓപ്പറേഷൻ തിയേറ്റർ കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ട് അണുമുക്തമാക്കി വരികയാണെന്നും അധികൃതർ അറിയിച്ചു.

ആശുപത്രിയിലെ അമിതമായ ജോലിഭാരവും ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ലാത്തതുമാണ് ഈ അവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രതിദിനം 30 മുതൽ 40 വരെ പ്രസവ ശസ്ത്രക്രിയ നടക്കുന്ന ഇവിടെ ആകെ 8 സർജിക്കൽ ഇൻസ്ട്രുമെന്റ് സെറ്റുകൾ മാത്രമാണുള്ളത്. ഒരു സെറ്റ് വീണ്ടും ഉപയോഗിക്കുന്നതിന് മുൻപ് 3 മണിക്കൂറെങ്കിലും അണുമുക്തമാക്കേണ്ടതുണ്ട്. എന്നാൽ തിരക്ക് കാരണം കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ ഉപകരണങ്ങൾ ഉപയോഗിച്ചതാകാം അണുബാധയ്ക്ക് കാരണമെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.

കഴിഞ്ഞ മാർച്ച് മാസത്തിന് ശേഷം ഈ ആശുപത്രിയിൽ നടക്കുന്ന മാതൃമരണങ്ങളുടെ എണ്ണം ഒൻപതായി ഉയർന്നു. ഇതിൽ അഞ്ചും ജൂലൈ ആദ്യ വാരത്തിലാണ് സംഭവിച്ചത്. രാജസ്ഥാനിലെ മറ്റ് സർക്കാർ ആശുപത്രികളിലും സമാനമായ സംഭവങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെയ് മാസത്തിൽ കോട്ടയിലെ ആശുപത്രിയിൽ അഞ്ച് ഗർഭിണികളും, ജൂണിൽ ബിക്കാനീറിലെ ആശുപത്രിയിൽ സിസേറിയന് ശേഷം വൃക്ക തകരാറിലായി രണ്ട് പേരും മരിച്ചിരുന്നു. ഭിൽവാരയിലെ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ യഥാർത്ഥ വീഴ്ചകൾ വ്യക്തമാകൂ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റിലയൻസ് അനിൽ അംബാനി ​ഗ്രൂപ്പിനെതിരായ കേസിൽ 1021 കോടി രൂപയുടെ സ്വത്ത് കൂടി ഇഡി കണ്ടുകെട്ടി; ഇതുവരെ കണ്ടുകെട്ടിയത് 20,367 കോടി രൂപയുടെ സ്വത്തുക്കൾ
വിഖ്യാത ​ഗായിക എസ്. ജാനകി വിടവാങ്ങി, നിലച്ചത് പതിറ്റാണ്ടുകളുടെ ശബ്ദം