
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ് അമിതാധികാരം പ്രയോഗിച്ചിട്ടില്ലെന്ന് ബിഹാർ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സംഭവത്തിനിടയിൽ AK-47 തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുകയാണ് ചെയ്തതെന്നും എന്നാൽ വെടിവെയ്പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
അതേസമയം, പ്രതിഷേധവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ 157 പോലീസുകാർക്കും 7 സർക്കാർ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ആകെ 69 എഫ്.ഐ.ആറുകൾ (FIR) രജിസ്റ്റർ ചെയ്യുകയും 500 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ 222 വിദ്യാർഥികളെ ജാമ്യത്തിൽ വിട്ടിട്ടുണ്ടെന്നും ബിഹാർ സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. പ്രതിഷേധത്തിനിടെ AK-47 തോക്ക് ഉപയോഗിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും ഇയാൾക്കെതിരെയുള്ള വകുപ്പുതല നടപടികൾ തുടർന്നു വരികയാണെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam