ഹോംഗാര്‍ഡ് ഫിസിക്കൽ ടെസ്റ്റിനിടെ യുവതി കുഴഞ്ഞുവീണു, ആംബുലന്‍സിൽ കൊണ്ടുപോകുന്നതിനിടെ കൂട്ടബലാത്സംഗത്തിനിരയായി, 2 പേർ അറസ്റ്റിൽ

Published : Jul 26, 2025, 03:10 PM ISTUpdated : Jul 26, 2025, 03:17 PM IST
Rape

Synopsis

അബോധാവസ്ഥയിൽ ആംബുലൻസിൽ വച്ച് ഒന്നിലധികം പേർ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി

പാട്ന: ബിഹാറിൽ ആംബുലന്‍സിൽ വെച്ച് യുവതി ബലാത്സംഗത്തിനിരായി. സംഭവത്തി. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ രണ്ടു പേര്‍ അറസ്റ്റിലായി. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെയും സര്‍ക്കാര്‍ നിയോഗിച്ചു. 

ബിഹാറിലെ ഗയയിലാണ് ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിൽ വെച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത്. ഹോം ഗാർഡ് പോസ്റ്റിലേക്കുള്ള ഫിസിക്കൽ ടെസ്റ്റിനിടെ കുഴഞ്ഞുവീണ യുവതിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു കൂട്ടബലാത്സംഗം. അബോധാവസ്ഥയിൽ ആംബുലൻസിൽ വച്ച് ഒന്നിലധികം പേർ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

ഇക്കഴിഞ്ഞ ജൂലൈ 24നാണ് സംഭവം നടന്നത്. ബിഹാറിലെ ബോധ് ഗയയിലെ മിലിട്ടറി പൊലീസ് ഗ്രൗണ്ടിലാണ് ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്‍റിന്‍റെ ഫിസിക്കൽ ടെസ്റ്റ് നടന്നത്. ഇതിനിടെയാണ് യുവതി കുഴഞ്ഞുവീണത്. തുടര്‍ന്ന് യുവതിയെ അവിടെയുണ്ടായിരുന്ന ആംബുലന്‍സിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അബോധാവസ്ഥയിലിരിക്കെ കൂടെ ആംബുലന്‍സിൽ കയറിയവര്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

കേസിൽ ആംബുലന്‍സ് ഡ്രൈവര്‍ വിനയ് കുമാര്‍, ടെക്നീഷ്യൻ അജിത് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും കൂടുതൽ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആംബുലന്‍സ് പോയ റൂട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

യുവതി പരാതിയിൽ പറഞ്ഞ സമയത്ത് ആംബുലന്‍സ് ആശുപത്രിയിലേക്ക് പോയിട്ടുണ്ടെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. അര്‍ധ ബോധാവസ്ഥയിലായിരുന്നതിനാൽ ആളുകളെ വ്യക്തമായിരുന്നില്ലെന്നും മൂന്നോ നാലോ പേരാണ് ആംബുലന്‍സിലുണ്ടായിരുന്നതെന്നുമാണ് യുവതി നൽകിയ മൊഴി.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
പാർലമെന്‍റിൽ റെയിൽവേ മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം, 'ഇക്കാര്യത്തിൽ പല യൂറോപ്യൻ രാജ്യങ്ങളേക്കാൾ മുന്നിൽ'; കൃത്യ സമയം പാലിച്ച് ട്രെയിനുകൾ!