ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ സംഘപരിവാറിന് ബിജെപി ഭരണകൂടത്തിന്റെ മൗനാനുവാദം, ജബല്‍പൂർ ആക്രമണത്തിൽ കെസി വേണുഗോപാൽ

Published : Apr 03, 2025, 10:27 PM ISTUpdated : Apr 06, 2025, 10:33 PM IST
ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ സംഘപരിവാറിന് ബിജെപി ഭരണകൂടത്തിന്റെ മൗനാനുവാദം, ജബല്‍പൂർ ആക്രമണത്തിൽ കെസി വേണുഗോപാൽ

Synopsis

സംഘപരിവാർ അജണ്ടയുടെ ഭാഗമായി ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി

ദില്ലി: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണെന്നും മധ്യപ്രദേശിലെ ജബല്‍പൂരില്‍ മലയാളി വൈദികര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെയുണ്ടായ ബജ്‌റംഗ്ദളിന്റെ ആക്രമണം ഒറ്റപ്പെട്ടതല്ലെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. ജബൽപുരിൽ വൈദികർക്ക് നേരെ ആക്രമണം സഭയിൽ ഉന്നയിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലോക് സഭയിൽ ചോദ്യോത്തര വേള ബഹിഷ്കരിച്ചതിനു ശേഷം പാർലമെന്റിൽ മാധ്യമങ്ങളെ കണ്ടു സംസാരിക്കവെയാണ് കെ സി വേണുഗോപാൽ ഇക്കാര്യം പറഞ്ഞത്.

വിദ്വേഷം പ്രചരിപ്പിച്ചും ജനങ്ങളെ വര്‍ഗീയമായി വിഭജിച്ചും ഭരിക്കുകയെന്ന കൃത്യമായ സംഘപരിവാര്‍ അജണ്ടയാണിത്. ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനായി സംഘപരിവാറുകാര്‍,അവരെ ആക്രമിക്കുകയും അവരുടെ സ്ഥാപനങ്ങള്‍ തകര്‍ക്കുകയും  ചെയ്യുകയാണ്. മോദി ഭരണകൂടം അധികാരത്തില്‍ വന്നത് മുതല്‍ രാജ്യത്ത് വ്യാപകമായി ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ ആക്രമം നടത്തുകയാണ്. അക്രമികള്‍ക്കെതിരെ ബി ജെ പി സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കുന്നില്ല.  സംഘപരിവാര്‍ അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ നിയമവാഴ്ചയെപ്പോലും വെല്ലുവിളിച്ച് ബി ജെ പി ഭരണകൂടം നിശ്ബ്ദമാവുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം 753 ഓളം ക്രിസ്ത്യന്‍ പള്ളികളാണ് ആര്‍ എസ് എസ്, സംഘപരിവാര്‍ സംഘങ്ങള്‍ ആക്രമിച്ചത്. ജബല്‍പൂരില്‍ വൈദികള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിശ്വാസികള്‍ നേരെയുണ്ടായ ആക്രമണത്തെ സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ലെന്നും അതിനാലാണ് പ്രതിഷേധം പുറത്തേക്ക് വ്യാപിപ്പിച്ചതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ജബൽപൂർ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി; 'ഇന്ത്യയുടെ പ്രതിച്ഛായ ഇടിയുമ്പോൾ കേന്ദ്രം നോക്കിനിൽക്കുന്നു'

നേരത്തെ ജബൽപൂർ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. തീർത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും, അവരെ സഹായിക്കാനായി എത്തിയ മലയാളി വൈദികരെ പൊലീസുകാരുടെ സാന്നിധ്യത്തിൽ മർദ്ദിച്ചതും അത്യന്തം ഹീനമെന്നും പിണറായി വിമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'സഹായിക്കണം', ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പാകിസ്ഥാൻ പൗരയായ സ്ത്രീ; ഭർത്താവിൻ്റെ രണ്ടാം വിവാഹം തടയാൻ അപേക്ഷ
'മെഹബൂബ ഓ മെഹബൂബ' ഗാനവും നൃത്തവും തകൃതി, പൊടുന്നനെ റൂഫിൽ തീപടര്‍ന്നു, ഗോവ നിശാക്ലബ് തീപിടിത്തത്തിന്റെ വീഡിയോ പുറത്തുവന്നു