'പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശ്രമിച്ചു'; ദ വയറിനെതിരെ പരാതിയുമായി ബിജെപി ഐടി സെൽ മേധാവി 

Published : Oct 29, 2022, 08:23 PM ISTUpdated : Oct 29, 2022, 08:29 PM IST
'പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശ്രമിച്ചു'; ദ വയറിനെതിരെ പരാതിയുമായി ബിജെപി ഐടി സെൽ മേധാവി 

Synopsis

ദ വയർ പ്രശസ്തിയെ അപകീർത്തിപ്പെടുത്താനും കളങ്കപ്പെടുത്താനും ലക്ഷ്യമിട്ട് കെട്ടിച്ചമച്ച കഥകൾ പ്രസിദ്ധീകരിച്ചുവെന്നാണ് പരാതി.

ദില്ലി: ഓൺലൈൻ മാധ്യമമായ ‘ദ വയറി’നെതിരെ പരാതി നൽകി ബിജെപിയുടെ ഐടി വിഭാഗം തലവൻ അമിത് മാളവ്യ. ദ വയർ പ്രശസ്തിയെ അപകീർത്തിപ്പെടുത്താനും കളങ്കപ്പെടുത്താനും ലക്ഷ്യമിട്ട് കെട്ടിച്ചമച്ച കഥകൾ പ്രസിദ്ധീകരിച്ചുവെന്നാണ് പരാതി. കെട്ടിച്ചമച്ച രേഖകൾ ഉൾപ്പെടുത്തിയ വാർത്ത നൽകി എന്നും പരാതിയിൽ പറയുന്നു. നേരത്തെ വയറിനെതിരെ സിവിൽ, ക്രിമിനൽ കേസുകൾ നൽകുമെന്ന് അമിത് മാളവ്യ അറിയിച്ചിരുന്നു. അഭിഭാഷകരുമായി കൂടിയാലോചിക്കുകയും അവരുടെ ഉപദേശം തേടുകയും ചെയ്ത ശേഷമാണ് ദി വയറിനെതിരെ ക്രിമിനൽ, സിവിൽ നടപടികൾ ഫയൽ ചെയ്യാൻ തീരുമാനിച്ചത്. പിന്നാലെയാണ് നിയമനടപടിയുമായി രം​ഗത്തെത്തിയത്. സാമൂഹ്യ മാധ്യമ കമ്പനിയായ മെറ്റ അമിത് മാളവ്യ ആവശ്യപ്പെടുന്ന പോസ്റ്റുകൾ നീക്കം ചെയ്തു നൽകി എന്നായിരുന്നു ദ വയർ പ്രസിദ്ധീകരിച്ച വാർത്ത.

മാധ്യമ സ്ഥാപനം നൽകിയ രേഖകൾ കെട്ടിച്ചമച്ചതാണെന്ന് മെറ്റ വിശദീകരിച്ചിരുന്നു. ബിജെപി ഐടി സെല്‍ മേധാവി  അമിത് മാളവ്യയ്ക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനായി ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ പ്രത്യേക ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്നായിരുന്നു ദി വയറിന്‍റെ വിവാദ ലേഖനത്തില്‍ അവകാശപ്പെട്ടിരുന്നത്.

വാര്‍ത്ത വിവാദമായതിന് പിന്നാലെ മെറ്റ ഈ അവകാശവാദം ശക്തമായി നിഷേധിക്കുകയും ദ വയറിന്റെ റിപ്പോർട്ട് തെറ്റാണെന്ന് വ്യക്തമാക്കുകയും ചെയ്ത് രം​ഗത്തെത്തി. ഇതിന് മറുപടിയായി ഒരു മെറ്റ ജീവനക്കാരന്‍റേതെന്ന് അവകാശപ്പെട്ട ഒരു ഇ മെയില്‍ സന്ദേശം ദി വയര്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍, എക്സ് ചെക്ക് പ്രോഗ്രാം പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഉള്ളടക്കം സ്വയമേവ നീക്കം ചെയ്യാനുള്ള അധികാരം ഉപയോക്താക്കൾക്ക് നല്‍കുന്നില്ലെന്നാണ് മെറ്റ ഇതിനോട് പ്രതികരിച്ചത്.  

ആ 'ഷാ ജി' അമിത് ഷാ ആണെങ്കിൽ ഉടൻ അറസ്റ്റ് ചെയ്യണം; തെലങ്കാന ഓപറേഷന്‍ താമരയില്‍ ബിജെപിക്കെതിരെ എഎപി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും