ഭഗവാൻ ജഗന്നാഥൻ മോദിയുടെ ഭക്തനെന്ന് പരാമർശം; നാവുപിഴ, പരിഹാരമായി ത്രിദിന ഉപവാസത്തിൽ സംബിത് പത്ര

Published : May 21, 2024, 01:26 PM IST
ഭഗവാൻ ജഗന്നാഥൻ മോദിയുടെ ഭക്തനെന്ന് പരാമർശം; നാവുപിഴ, പരിഹാരമായി ത്രിദിന ഉപവാസത്തിൽ സംബിത് പത്ര

Synopsis

ഭഗവാൻ ജഗന്നാഥൻ മോദിയുടെ ഭക്തനായിരുന്നുവെന്നായിരുന്നു റോഡ് ഷോയ്ക്ക് പിന്നാലെ സംബിത് പത്ര പ്രതികരിച്ചത്. പരാമർശം വലിയ രീതിയിലുള്ള വിമർശനമാണ് നേരിടേണ്ടി വന്നത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിക്ക് ശേഷമായിരുന്നു സംബിത് പത്രയുടെ പ്രതികരണം.

ദില്ലി: റോഡ് ഷോയ്ക്ക് പിന്നാലെ നടന്ന പ്രസ്താവനയിലെ നാവു പിഴ രൂക്ഷ വിമർശനത്തിന് കാരണമായതിന് പിന്നാലെ പുരി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സംബിത് പത്ര പരിഹാരമായി ത്രിദിന ഉപവാസത്തിൽ. ചൊവ്വാഴ്ചയാണ് നാവ് പിഴയ്ക്ക് ക്ഷമാപണം നടത്തിയ സംബിത് പത്ര മൂന്ന് ദിവസത്തേക്ക് ഉപവാസത്തിലാണെന്ന് വിശദമാക്കിയത്. എക്സിലൂടെയാണ് സംബിത് പത്ര ക്ഷമാപണം നടത്തിയത്.

ഭഗവാൻ ജഗന്നാഥൻ മോദിയുടെ ഭക്തനായിരുന്നുവെന്നായിരുന്നു റോഡ് ഷോയ്ക്ക് പിന്നാലെ സംബിത് പത്ര പ്രതികരിച്ചത്. പരാമർശം വലിയ രീതിയിലുള്ള വിമർശനമാണ് നേരിടേണ്ടി വന്നത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിക്ക് ശേഷമായിരുന്നു സംബിത് പത്രയുടെ പ്രതികരണം.

പ്രതികരണത്തിനെതിരെ ഒഡിൽ മുഖ്യമന്ത്രി നവീൻ പട്നായിക് അടക്കമുള്ളവർ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഒഡിഷയുടെ അഭിമാനത്തെ സംബിത് പത്ര മുറിവേൽപ്പിച്ചുവെന്നാണ് നവീൻ പട്നായിക് വിശദമാക്കിയത്. സംബിത് പത്രയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയും പ്രതികരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി