ജി 20; തെലങ്കാന ഇന്ത്യയിൽ അല്ലെന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്‍റെ വിചാരമെന്ന് ബിജെപി

Published : Dec 06, 2022, 10:00 AM ISTUpdated : Dec 06, 2022, 02:16 PM IST
ജി 20; തെലങ്കാന ഇന്ത്യയിൽ അല്ലെന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്‍റെ വിചാരമെന്ന് ബിജെപി

Synopsis

തെലങ്കാന ടി ആർ എസിന്‍റെ കുത്തകയാണെന്ന് കരുതേണ്ടെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി. 


ദില്ലി:  ജി 20 ഉച്ചകോടി സർവകക്ഷി യോഗത്തിൽ പങ്കെടുക്കാത്തതിൽ തെലുങ്കാന ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്ര സമിതി (ടി ആർ സി) ക്കെതിരെ ബിജെപി രംഗത്ത്. തെലങ്കാന ഇന്ത്യയിൽ അല്ലെന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്‍റെ വിചാരമെന്ന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് ബി ജെ പി, ടി ആര്‍ എസിനെതിരെ രംഗത്തെത്തിയത്. തെലങ്കാന ടി ആർ എസിന്‍റെ കുത്തകയാണെന്ന് കരുതേണ്ടെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി. ഉച്ചകോടി ഏതെങ്കിലും വ്യക്തിയുടെയോ, പാർട്ടിയുടെയോ സ്വകാര്യ ലാഭത്തിനല്ലെന്ന് പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളുടെ കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു. ഉച്ചകോടിയുടെ നേട്ടം  രാജ്യത്തിനെന്ന ബോധ്യം ഏവർക്കുമുണ്ടാകണമെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.  

തെലങ്കാനയിലെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്‍റെ പങ്കിന്‍റെ ട്രാക്ക് കെസിആറിന് നഷ്ടപ്പെട്ടുവെന്ന് തെലങ്കാന ബിജെപി ഔദ്യോഗിക വക്താവ് കെ കൃഷ്ണ സാഗർ റാവു ആരോപിച്ചു. തെലങ്കാന ഇന്ത്യൻ യൂണിയന്‍റെ ഭാഗമല്ലെന്നും അത് തന്‍റെ ധിക്കാരമാണെന്നും ചന്ദ്രശേഖര്‍ റാവു അനുമാനിക്കുന്നതായി തോന്നുന്നുവെന്ന് കൃഷ്ണ സാഗര്‍ പറഞ്ഞു. പ്രധാനമന്ത്രി നടത്തിയ സർവകക്ഷി യോഗത്തിൽ മറ്റെല്ലാ മുഖ്യമന്ത്രിമാരും പങ്കെടുക്കുമ്പോൾ ഹൈദരാബാദിൽ കെസിആർ എന്താണ് ചെയ്യുന്നതെന്നും കൃഷ്ണ സാഗര്‍ ചോദിച്ചു. ഭരണ പ്രോട്ടോക്കോളുകൾ, ചുമതലകൾ, ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മികച്ച കീഴ്വഴക്കങ്ങൾ എന്നിവയോടുള്ള തികഞ്ഞ അവഗണനയെന്നും കൃഷ്ണ സാഗര്‍ കുൂട്ടിച്ചേര്‍ത്തു. 

ജി-20-ന്‍റെ ഇന്ത്യയുടെ അധ്യക്ഷസ്ഥാനത്തെക്കുറിച്ച് എല്ലാ പാർട്ടികളിലെയും നേതാക്കളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ ജി 20 അധ്യക്ഷസ്ഥാനം വലിയ വിജയമാക്കാൻ എല്ലാ പാര്‍ട്ടികളുടെയും സഹകരണം അഭ്യർത്ഥിച്ചു. ജി-20 അധ്യക്ഷ സ്ഥാനം വിനോദ സഞ്ചാരത്തിനും പ്രാദേശിക സമ്പദ്‌ വ്യവസ്ഥയ്ക്കും വലിയ അവസരങ്ങൾ നൽകുന്നതിനാൽ ആഗോള ജിജ്ഞാസയും ഇന്ത്യയോടുള്ള ആകർഷണവും ഉണ്ടെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി ഇന്ത്യയെ ലോകത്തിന് മുന്നില്‍ കാണിക്കണമെന്നും ആവശ്യപ്പെട്ടു. 

കൂടുതല്‍ വായനയ്ക്ക്:  ജി20 ഉച്ചകോടി : 'ഊഴമനുസരിച്ച് ഇന്ത്യക്ക് ലഭിച്ച അവസരം ബിജെപി ഹൈജാക്ക് ചെയ്യുന്നു', വിമർശവുമായി പ്രതിപക്ഷം

പ്രധാനമന്ത്രി സംസാരിക്കുന്നതിന് മുമ്പ്, ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ആന്ധ്രാ മുഖ്യമന്ത്രി എന്നിവരുൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കൾ ഇന്ത്യയുടെ ജി-20 പ്രസിഡന്‍റ് സ്ഥാനത്തെക്കുറിച്ചുള്ള അവരുടെ ഉൾക്കാഴ്ചകൾ പങ്കിട്ടു. വൈ എസ് ജഗൻ മോഹൻ റെഡ്ഡി, സിപിഐ എം നേതാവ് സീതാറാം യെച്ചൂരി, ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, മുൻ ടിഎൻ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി, കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ പശുപതിനാഥ് പരാസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഐയുഎംഎൽ മേധാവി കെഎം കാദർ മൊഹിദീൻ. എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. 

ഇന്ത്യ ഇതാദ്യമായല്ല ഒരു വലിയ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. 1983-ൽ നൂറിലധികം രാജ്യങ്ങൾ പങ്കെടുത്ത എന്‍എഎം ഉച്ചകോടിയും 42 രാജ്യങ്ങൾ പങ്കെടുത്ത 1983 നവംബറിൽ സിഎച്ച്ഒജിഎം ഉച്ചകോടിയെയും ഖാര്‍ഗെ ഓര്‍ത്തെടുത്തു. ചൈന ജി 20 അംഗമായതിനാൽ, ഇന്ത്യൻ അതിർത്തിക്കുള്ളിലെ അധിനിവേശം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി മോദി തന്‍റെ സ്വാധീനം ഉപയോഗിച്ച് ചൈനയെ പ്രേരിപ്പിക്കണമെന്നും ഖാർഗെ കൂട്ടിച്ചേര്‍ത്തു. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് ഇൻഡിഗോ പ്രതിസന്ധി കഴിഞ്ഞ് 2 മാസങ്ങൾക്ക് ശേഷം
കൊവിഡ് വാക്സിന് ശേഷം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളും മരണവും; നഷ്ടപരിഹാരം നൽകുന്നതിന് കുറ്റമറ്റ രീതിയിൽ നയം വേണം