ലൈംഗികബന്ധത്തെ തുടര്‍ന്ന് 23കാരിക്ക് അമിത രക്തസ്രാവം; പരിഹാരം ഓൺലൈനിൽ തിരഞ്ഞ് സുഹൃത്ത്, യുവതിക്ക് ദാരുണാന്ത്യം

Published : Oct 01, 2024, 05:45 PM ISTUpdated : Oct 01, 2024, 05:48 PM IST
ലൈംഗികബന്ധത്തെ തുടര്‍ന്ന് 23കാരിക്ക് അമിത രക്തസ്രാവം; പരിഹാരം ഓൺലൈനിൽ തിരഞ്ഞ് സുഹൃത്ത്, യുവതിക്ക് ദാരുണാന്ത്യം

Synopsis

യുവതിയുടെ ലൈംഗീകാവയവത്തിന് പരിക്കുണ്ടായിരുന്നതായും ഇതാണ് അമിത രക്തസ്രാവത്തിന് കാരണമായതെന്നുമാണ് ഫോറൻസിക് റിപ്പോര്‍ട്ട്

അഹമ്മദാബാദ്: ലൈംഗികബന്ധത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായ യുവതി മരിച്ചു. നേഴ്സിംഗ് ബിരുദധാരിയായ 23കാരിയാണ് മരണപ്പെട്ടത്. രക്തസ്രാവമുണ്ടായതോടെ യുവതിക്കൊപ്പം ഉണ്ടായിരുന്ന ആണ്‍ സുഹൃത്ത് ഓണ്‍ലൈനില്‍ രക്തസ്രാവം നിര്‍ത്താനുള്ള പ്രതിവിധി മണിക്കൂറുകളോളമാണ് തിരഞ്ഞത്. ഇതോടെ യുവതിയുടെ ആരോഗ്യനില വഷളാവുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

ഗുജറാത്ത് നവസരിയിലെ ഹോട്ടലില്‍ സെപ്റ്റംബര്‍ 23 നാണ് ഇരുവരും എത്തിയത്. യുവതിയുടെ ലൈംഗീകാവയവത്തിന് പരിക്കുണ്ടായിരുന്നതായും ഇതാണ് അമിത രക്തസ്രാവത്തിന് കാരണമായതെന്നുമാണ് ഫോറൻസിക് റിപ്പോര്‍ട്ട്. ഇരുപത്തിയാറുകാരനായ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

യുവതിക്ക് മുറിവുകളുണ്ടായതോടെ ഇരുവരും പരിഭ്രമത്തിലായി. ഈ സമയം ആശുപത്രിയിലേക്ക് പോകുന്നതിന് പകരം ഓണ്‍ലൈനില്‍ എങ്ങനെ  രക്തസ്രാവം നിര്‍ത്താമെന്ന് സേര്‍ച്ച് ചെയ്യുകയായിരുന്നു ആണ്‍ സുഹൃത്ത്. തുണി ഉപയോഗിച്ച് രക്തസ്രാവം നിര്‍ത്താൻ നോക്കിയെങ്കിലും നടന്നില്ല. അധികം വൈകാതെ യുവതിക്ക് ബോധം നഷ്ടമായി. 

തുടര്‍ന്ന് മറ്റൊരു സുഹൃത്തിന്‍റെ കൂടെ സഹായത്തോടെയാണ് യുവതിയെ ആണ്‍ സുഹൃത്ത് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് യുവതിയെ സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റി. യുവതിയുടെ ബന്ധുക്കളെയും വിവരം അറിയിച്ചു. പക്ഷേ അവര്‍ എത്തുമ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു. യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കാണിക്കവഞ്ചിയിലെ പണം; കള്ളലക്ഷണത്തോടെ ചുറ്റം നോക്കി, ആരും ശ്രദ്ധിക്കാത്തപ്പോൾ 'മുക്കി', വീഡിയോകൾ പുറത്ത്

വലിയ ആശ്വാസം! കഴുത്തറപ്പ് തടയാൻ രണ്ടും കൽപ്പിച്ച് കെഎസ്ആര്‍ടിസി; ഒരു മാസത്തേക്ക് അധിക സർവീസുകൾ ഏർപ്പെടുത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മെസിയുടെ കൊൽക്കത്ത സന്ദർശനം കുളമായി, പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു
കർഷകർക്കായി കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു; കണ്ടെടുത്തത് 180 ടൺ യൂറിയ, സംഭവം കർണാടകയിൽ