യുവതിയുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കവും വാഗ്വാദവും, ഒടുവിൽ വെടിവെപ്പ്; ബുള്ളറ്റ് തറച്ച് ഡ്രൈവർക്ക് പരിക്ക്

Published : Oct 22, 2024, 11:05 AM IST
യുവതിയുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കവും വാഗ്വാദവും, ഒടുവിൽ വെടിവെപ്പ്; ബുള്ളറ്റ് തറച്ച് ഡ്രൈവർക്ക് പരിക്ക്

Synopsis

അൽപം അകലെ നിൽക്കുകയായിരുന്ന ദിനേശിന്റെ ഡ്രൈവർ അമിതിന്റെ ശരീരത്തിലാണ് വെടിയേറ്റത്. ഇയാളുടെ കാലിൽ വെടിയുണ്ട തുളച്ചുകയറി. ഉടൻ ആശുപത്രിയിൽ എത്തിച്ച് അമിതിന് ചികിത്സ നൽകി.

ഡൽഹി: ഗുരുഗ്രാമിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവെപ്പ്. തിങ്കളാഴ്ച പുലർച്ചെ ഗുരുഗ്രാമിലായിരുന്നു സംഭവം. എന്നാൽ ബുള്ളറ്റ് തറച്ച് പരിക്കേറ്റതാവട്ടെ അൽപം അകലെ നിൽക്കുകയായിരുന്ന മറ്റൊരാൾക്കും. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തർക്കത്തിനിടെ വെടിയുതിർത്ത കപിൽ എന്ന യുവാവിനെ പൊലീസ് പിന്നീട് പിടികൂടി. ഇയാൾ ഡൽഹി സ്വദേശിയാണ്. ഗുരുഗ്രാമം അഞ്ജന കോളനിയിൽ താമസിക്കുന്ന വിക്കി എന്നയാളെ അന്വേഷിച്ച് ഞായറാഴ്ച രാത്രി കപിൽ ഈ പ്രദേശത്ത് എത്തി. കപിലിന് വിക്കിയുടെ ബന്ധുവായ ഒരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വിക്കിയും സഹോദരൻ ദിനേശും കപിലുമായി സംസാരിക്കാൻ തുടങ്ങി. സംസാരം പിന്നീട് രൂക്ഷമായ വാദപ്രതിവാദത്തിലേക്കും തർക്കങ്ങളിലേക്കും എത്തി. 

ഇതിനിടെ കപിൽ തോക്കെടുത്ത് ദിനേശിന് നേരെ വെടിയുതിർത്തു. എന്നാൽ അൽപം അകലെ നിൽക്കുകയായിരുന്ന ദിനേശിന്റെ ഡ്രൈവർ അമിതിന്റെ ശരീരത്തിലാണ് വെടിയേറ്റത്. ഇയാളുടെ കാലിൽ വെടിയുണ്ട തുളച്ചുകയറി. ഉടൻ ആശുപത്രിയിൽ എത്തിച്ച് അമിതിന് ചികിത്സ നൽകി. ഇയാൾ അപകട നില തരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കപിലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതായി സെക്ടർ 10എ പൊലീസ് സ്റ്റേഷൻ ഇൻസ്‍പെക്ടർ സന്ദീപ് കുമാർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി